തൻ്റെ കൂട്ടുകാരെ ലഹരിയുടെ ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഒരു പ്ലസ് ടു ക്കാരൻ ശ്രമിച്ചു എന്നതായിരുന്നില്ലേ യഥാർത്ഥത്തിൽ വാർത്തകളിൽ നിറഞ്ഞു നില്ക്കേണ്ടിയിരുന്നത്?

*ഏറെ ദു:ഖം തോന്നുന്നു* കളമശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത 5 പേരും 19 വയസ്സുള്ള ഒരാളും ചേർന്ന് പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയായ ഒരു പതിനേഴു വയസ്സുകാരൻ ആത്മഹത്യ ചെയ്തു എന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ് കേട്ടത്.. ഈ വിഷയത്തിൽ നമുക്ക് വല്ലാത്ത തെറ്റുപറ്റി എന്ന് ഇന്നലെ മുതൽ മനസ്സു പറയുകയായിരുന്നു …പത്രങ്ങളെല്ലാം ആ ആറു പേരെ കൊടുംഭീകരരെപ്പോലെയാണ് അവതരിപ്പിച്ചത്. സാമൂഹിക മാധ്യമങ്ങളാകട്ടെ, രോഷം ആഘോഷിക്കുകയായിരുന്നു. അവരുടെ ഫോട്ടോ കൊടുത്തിട്ട് FB യിൽ ഒരാൾ കുറിച്ചതായി … തൻ്റെ കൂട്ടുകാരെ ലഹരിയുടെ ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഒരു പ്ലസ് ടു ക്കാരൻ ശ്രമിച്ചു എന്നതായിരുന്നില്ലേ യഥാർത്ഥത്തിൽ വാർത്തകളിൽ നിറഞ്ഞു നില്ക്കേണ്ടിയിരുന്നത്? വായന തുടരുക