
കോവിഡ് കാലത്ത് ആചാര്യ വിനോബഭാവെയുടെ ശാന്തിസേനാ പ്രവർത്തനങ്ങൾക്ക് പ്രസക്തിയേറി: ജി.സദാനന്ദൻ…!!!
കോവിഡ് കാലത്തും അതിനുശേഷവും ഗന്ധിജിയുടെ നിർമ്മാണ പ്രവർത്തനങ്ങളിലൂടെ ഇന്ത്യയെ പുരോഗതിയിലേയ്ക്ക് നയിക്കാൻ ആചാര്യ വിനോബഭാവെയുടെ ശാന്തിസേനാ പ്രവർത്തമാനങ്ങൾ ഇന്നും നമുക്ക് മാർഗദർശകമാണെന്നും അതിനായി യുവാക്കളെ പരിശീലിപ്പിച്ച് രംഗത്തിറക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും കേരള സർവ്വോദയ മണ്ഡലം സംസ്ഥാന വൈസ് പ്രസിഡന്റ് ജി. സദാനന്ദൻ പറഞ്ഞു. വിനോബഭാവെയുടെ ഭൂദാന പ്രസ്ഥാനത്തെക്കുറിച്ചും വിദ്യാഭ്യാസ, ദരിദ്ര സേവാ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ജില്ലാ സർവ്വോദയ മണ്ഡലം, കേരള ഗാന്ധി സ്മാരക നിധി, ആചാര്യ കുലം, ജില്ലാ മദ്യനിരോധന സമിതി, പരിസ്ഥിതി സംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തിൽ വെങ്ങാനൂർ ഗാന്ധി സ്മാരക കേന്ദ്രത്തിൽ നടത്തിയ ആചാര്യ വിനോബ ഭാവെയുടെ 125-)മതു ജന്മദിന വാർഷികവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജി. സദാനന്ദൻ. ജില്ലാ പ്രസിഡന്റ് അഡ്വ. ഉദയകുമാർ. എസ് അധ്യക്ഷത വഹിച്ചു..
“ഇൻഡാക്” നാഷണൽ പ്രസിഡന്റും സർവ്വോദയ മണ്ഡലം ജില്ലാ സെക്രട്ടറിയുമായ ഡോ. എഫ്എം.ലാസർ മുഖ്യപ്രഭാഷണം നടത്തി. സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായി 1940ൽ ആരംഭിച്ച വ്യക്തിസത്യാഗ്രഹത്തിന് ഗാന്ധിജി നിയോഗിച്ച ആദ്യത്തെ സത്യാഗ്രഹി ആചാര്യ വിനോബ ഭാവെ ആയിരുന്നവെന്നും വിദ്യാഭ്യാസം, അക്രമരാഹിത്യം, മനുഷ്യാവകാശം, ഹരിജൻ സേവതുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹത്തിൻ്റെ സംഭാവനകൾ പിന്നീട് ഭാരതത്തിന്റെ കൂടി ചരിത്രമായിരിക്കുയാണെന്നും ഡോ. എഫ്എം. ലാസർ അനുസ്മരിച്ചു.
ട്രെഷറർ കെ.ശശികുമാരൻ നായർ, മുൻ ജില്ലാ സെക്രട്ടറി ജോൺ വിൽസൺ, രാമചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.