
സപ്തതിയുടെ നിറവിൽ മാവേലിക്കര ഭദ്രാസനത്തിന്റെ പ്രഥമാധ്യക്ഷ അഭിവന്ദ്യ #ജോഷ്വാ_മോർ_ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തായ്ക്ക് പ്രാർത്ഥനാ മംഗളങ്ങൾ.

മെത്രാപ്പോലീത്തായ്ക്ക് പ്രാർത്ഥനാ മംഗളങ്ങൾ.
കിഴക്കേവീട്ടിൽ ഉമ്മൻ വർഗ്ഗീസ് പോളാചിറയ്ക്കൽ അന്നാമ്മ വർഗീസ് ദമ്പതികൾക്ക് ദൈവദാനമായി 1950 മെയ് 24ാം തീയതി ഭൂജാതനായി.
1978 ഏപ്രിൽ 2 നു മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ദ്വിതീയാധ്യക്ഷൻ ആയിരുന്ന ഭാഗ്യസ്മരണീയനായ ആർച്ച്ബിഷപ്പ് ബനഡിക്ട് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായിൽ നിന്ന് പൗരോഹിത്യപട്ടം സ്വീകരിയ്ക്കുകയും, കിരത്തൂർ, മഞ്ഞത്തോപ്പ്, വിമലപുരം തുടങ്ങിയ ഇടവകകളിൽ സേവനം അനുഷ്ഠിയ്ക്കുകയും ചെയ്തു. തുടർന്ന് തമിഴ്‌നാടിൽ വിദ്യാഭ്യാസം തുടരുകയും അവിടെ വിവിധയിടങ്ങളിൽ സുത്യർഹമായ സേവനം അനുഷ്ഠിയ്ക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുടക്കം കുറിയ്ക്കുകയുമുണ്ടായി.
1996 ൽ തിരുവനന്തപുരം അതിഭദ്രാസനത്തിലെ വികാരി ജനറാൽ സ്ഥാനം വഹിയ്ക്കുകയും. 1997 ൽ കോർ എപിസ്കോപ്പാ പദവിയിലേയ്ക്ക് ഉയർത്തപ്പെട്ടു. 1998 ജൂൺ 28 ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പായുടെ നിർദ്ദേശത്താൽ മോറാൻ മോർ ബസ്സേലിയോസ് സിറിൽ കാതോലിക്കാബാവായുടെ സാന്നിദ്ധ്യത്തിൽ മെത്രാഭിഷേകം നടത്തി.
2007 ഫെബ്രുവരി 16 ൽ മാവേലിക്കരയിൽ പുതിയ ഭദ്രാസനത്തിന്റെ പ്രഥമാധ്യക്ഷനായി സ്ഥാനാഭിഷേകം ചെയ്യുകയുമുണ്ടായി. KCBC, CBCI , നിലക്കൽ എക്യുമെനിക്കൽ ട്രസ്റ്റ്, എന്നിവയിലുമൊക്കെ സജീവ സാന്നിദ്ധ്യം.
സഭയ്ക്കും സഭാവിശ്വാസികൾക്കും എതാവശ്യ നേരത്തും തന്റെ സജീവ സാന്നിദ്ധ്യം അഭിവന്ദ്യ പിതാവ് പ്രകടമാക്കുന്നുണ്ട്. പ്രളയകാലത്ത് നാനാജാതി മതസ്തർക്കിടയിൽ ആശ്വാസദൂതനായി, സഹായകനായി പിതാവുണ്ടായിരുന്നു.
അഭിവന്ദ്യ ജോഷ്വാ മോർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തായുടെ ലാളിത്യത്തിലൂന്നിയ ചിരിയ്ക്കുന്ന മുഖം എല്ലാവർക്കും ആശ്വാസമേകുന്നു.നമ്മുടെ നാടിൻെറ ആശംസകൾ
