
കോവിഡ് ഭീതി:തലസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉറവിടമാറിയാത്ത രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണങ്ങള്‍ കർശനമാക്കുന്നു. ഇന്നു മുതല്‍ കടകള്‍ രാത്രി ഏഴു മണി വരെ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്ന് മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു. ആള്‍ക്കൂട്ടം കൂടുന്ന സാഹചര്യം ഉണ്ടായാല്‍ കടകള്‍ അടപ്പിക്കും. മാളുകളിലെ സിസിടിവി ക്യാമറകള്‍ നഗരസഭയുമായി ബന്ധിപ്പിക്കുമെന്നും മേയര്‍ പറഞ്ഞു.
മാര്‍ക്കറ്റുകളില്‍ അടക്കം നിയന്ത്രണം നടപ്പിലാക്കും. ആഴ്ചയില്‍ മൂന്ന് ദിവസം മാര്‍ക്കറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങരുത്. നഗരത്തിലൂടെ കൂട്ടമായിട്ടുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും. വാഹനങ്ങളുടെ ഉപയോഗവും നഗരത്തില്‍ കുറയ്ക്കണമെന്നും ശ്രീകുമാര്‍ ആവശ്യപ്പെട്ടു.
സാമൂഹികവ്യാപനം സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകളാണ് തലസ്ഥാനത്ത് സ്വീകരിക്കുന്നത്. എ ആര്‍ ക്യാമ്ബിലെ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചത് അപകട സൂചനയുടെ ലക്ഷണമാണെന്ന് മേയര്‍ പറഞ്ഞു. പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതോടെ, പൊലീസ് ക്യാന്റീന്‍ അടച്ചു. പൊലീസ് ക്യാമ്ബിലെ 28 പൊലീസുകാരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.