ഞാൻ അച്ഛന്റെ മുഖത്തു കൂടി വിരലോടിച്ചു. അച്ഛൻ മരിച്ചുവെന്ന് തോന്നുമായിരുന്നില്ല അപ്പോഴും.
കുറച്ചുദിവസങ്ങളായി, ജാതിമരങ്ങൾക്കിടയിലൂടെ, പൊയ്തുതോർന്ന മഴയിൽ നടക്കുമ്പോൾ അച്ഛൻ ഒപ്പമുണ്ട്. അച്ഛൻ ഓഗസ്റ്റ് 26-ാം തീയതി യാത്രയാകുംവരെ ഞാൻ ഒരിക്കലുമങ്ങനെ നടന്നിട്ടില്ല. അച്ഛൻ ഒറ്റയ്ക്കാണ് രാവിലെ അങ്ങനെ നടക്കാറുള്ളത്. ഞാൻ എഴുന്നേറ്റുനോക്കുമ്പോൾ അച്ഛൻ പറമ്പിലുണ്ടാകും. ഓരോ ജാതിമരച്ചോട്ടിലുമെത്തി പൊഴിഞ്ഞുവീണ ജാതിക്കകൾ പെറുക്കി, കൈയിലുള്ള പാത്രത്തിലേക്ക് എടുത്ത്, അതുമായി വീട്ടിനു പിന്നിലേക്ക് നടക്കും. അച്ഛന്റെ സ്‌കാനിങ് കണ്ണുകളിൽ നിന്നും രക്ഷപ്പെട്ട ജാതിക്കകൾ മണ്ണിൽ ജാതിക്കുരുന്നുകളായി വളരും. ഞാൻ ജാതിമരച്ചോട്ടിലാണ്. അച്ഛൻ മരിക്കുന്നതിന് രണ്ടുനാൾ മുമ്പ് ഞാൻ സ്‌കൂട്ടറെടുത്ത് ഓഫീസിലേക്ക് പോകാനൊരുങ്ങവേ, […]
Read More