മദ്യം ഹോം ഡെലിവറി നല്‍കുന്നത് പരിഗണിക്കണം; സംസ്ഥാനങ്ങളോട് സുപ്രീം കോടതി

Share News

ന്യൂഡൽഹി: ലോക്ക്ഡൗൺ കാലയളവിൽ മദ്യശാലകൾ തുറന്ന തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഘട്ടത്തിൽ നേരിട്ട് മദ്യം വിൽക്കുന്നത് നിയമവിരുദ്ധവും മദ്യശാലകൾ അടച്ചുപൂട്ടാൻ നിർദേശങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.

എന്നാൽ ഇക്കാര്യത്തിൽ തങ്ങൾ ഒരു ഉത്തരവും പുറപ്പെടുവിക്കുന്നില്ലെന്നും സാമൂഹിക അകലം നിലനിർത്തുന്നതിന് സംസ്ഥാനങ്ങൾ മദ്യം ഓൺലൈനായി വീട്ടിലെത്തിക്കുന്നതു പരിഗണിക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചു.അകല വ്യവസ്ഥ പാലിച്ചു വില്പനയ്ക്കുള്ള മറ്റ് പ്രായോഗിക മാര്ഗങ്ങളും പരിഗണിക്കാവുന്നതാണെന്നും അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾ ആണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ അശോക് ഭൂഷൺ, സഞ്ജയ് കൗൾ, ബി.ആർ.ഗവായ് എന്നിവരുടെ മൂന്നംഗ ബെഞ്ചാണ് ഇത്തരത്തിലൊരു നിർദേശം മുന്നോട്ട് വെച്ചത്.വാക്കാലുള്ള പരാമര്ശമല്ലാതെ ഇക്കാര്യത്തിൽ ഉത്തരവ് നൽകാൻ തയ്യാറായില്ല. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗാമായിട്ടാണ് രാജ്യത്ത് ഓറഞ്ച്, ഗ്രീൻ സോണുകളിൽ മദ്യവിൽപനക്ക് അനുമതി നൽകിയത്.

എന്നാൽ മദ്യവിൽപനശാലകൾക്ക് മുമ്പിൽ സുരക്ഷാ നിർദേശങ്ങൾ ലംഘിച്ച് വൻതിരക്ക് രൂപപ്പെട്ടത് ആശങ്കകൾക്കിടയാക്കിയിരുന്നു. പലയിടങ്ങളിലും പോലീസ് ലാത്തിചാർജ് നടത്തുകയുണ്ടായി. കേരളമടക്കം ചില സംസ്ഥാനങ്ങൾ ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചിട്ടില്ല.

അതേസമയം പഞ്ചാബ്, തമിഴ്നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ മദ്യം ഹോം ഡെലിവറി ചെയ്യാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.
മദ്യം ഹോം ഡെലിവറി ആരംഭിക്കുന്നത് കുടുംബങ്ങളിലും സമൂഹത്തിലും വലിയ പ്രശ്ങ്ങൾ സൃഷ്ടിക്കുമെന്ന് പ്രൊ ലൈഫ് മദ്യവിരുദ്ധ പ്രവർത്തകർ അഭിപ്രായപ്പെട്ടു. ലോക്‌ഡോൺ കഴിഞ്ഞാലും മദ്യം ഹോം ഡെലിവറി തുടരുന്ന അവസ്ഥ ഉണ്ടാകും. അത് വ്യാപകമായ വിപത്തുകൾക്കു കാരണമാകും.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു