
”ഇനി എവിടെയും വണ്ടി നിര്‍ത്തും”: അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസുമായി കെഎസ്‌ആര്‍ടിസി
തിരുവനന്തപുരം:കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും, യാത്രക്കാരെ ആകര്‍ഷിക്കാനും പുതിയ പദ്ധതികളുമായി കെഎസ്‌ആര്‍ടിസി. ഓര്‍ഡിനറി ബസുകള്‍ സ്റ്റോപ്പുകളിൽ മാത്രമല്ലാത്തെ ഇനി യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെല്ലാം നിർത്തും. പുതിയ പരിഷ്‌കാരം വരുന്നതോടെ എവിടെ നിന്നു വേണമെങ്കിലും ബസില്‍ കയറാം.
അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസ് എന്നാണ് ഇത് അറിയപ്പെടുക. അണ്‍ലിമിറ്റഡ് ഓര്‍ഡിനറി ബസുകളുടെ റൂട്ട് നിശ്ചയിക്കേണ്ടത് യാത്രക്കാരില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ ശേഖരിച്ചാകണമെന്ന് എം ഡി ബിജു പ്രഭാകര്‍ നിര്‍ദ്ദേശം നല്‍കി.ആദ്യഘട്ടത്തില്‍ തെക്കന്‍ ജില്ലകളില്‍ മാത്രമായിരിക്കും അണ്‍ലിമിറ്റഡ് ഓര്‍ഡിനറി ബസുകള്‍ സര്‍വ്വീസ് നടത്തുക. അണ്‍ലിമിറ്റഡ് ഓര്‍ഡിനറികള്‍ സര്‍വ്വീസിന് നടത്താനുള്ള റൂട്ട് കണ്ടെത്തി 29 -ാം തീയതി സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
രാവിലെയും വൈകിട്ട് തിരിച്ചും യാത്രക്കാരെ തീരെ കിട്ടാത്ത ഷെഡ്യൂളുകള്‍ നഗരാതിര്‍ത്തിക്കു പുറത്തേക്കു മാറ്റി സ്റ്റേ സര്‍വീസുകളാക്കും. ഇതിലെ ജീവനക്കാര്‍ക്ക് ഡിപ്പോയില്‍ നിന്നുള്ള ദൂരം കണക്കാക്കി കിലോമീറ്ററിനു രണ്ടു രൂപ വീതം പ്രത്യേക അലവന്‍സ് നല്‍കും. ഓര്‍ഡിനറി കുറവുള്ള മലബാര്‍ മേഖലയില്‍ സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തുന്ന പഴയ രീതി തുടരാം.
ഇന്ധന ചെലവ് കുറക്കാന്‍ നഷ്ടത്തിലുള്ള ഷെഡ്യുളുകള്‍ പരമാവധി സ്റ്റേ സര്‍വീസുകളാക്കി മാറ്റും. അഞ്ചു മാസത്തിനുള്ളില്‍ എല്ലാ ബസുകളിലും ജിപിഎസ് ഘടിപ്പിക്കാനും കാഷ് ലെസ് ടിക്കറ്റ് മെഷീനുകള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ സൈ്വപ് ചെയ്യാന്‍ കഴിയുന്ന ടിക്കറ്റ് മെഷീനുകളും ബസുകളില്‍ ഏര്‍പ്പെടുത്താനും തീരുമാനമായി.