ഓസോണ്‍ സംരക്ഷണം നമ്മുടെ കൂടി ചുമതലയാണ്

Share News

ഭൂമിയുടെ സംരക്ഷണ കുടയായി പ്രവര്‍ത്തിക്കുന്ന ഓസോണ്‍ പാളിയുടെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് ലോകത്തെ ഓര്‍മിപ്പിക്കാനുള്ള ദിനമായിരുന്നു ഇന്ന്. സെപ്റ്റംബര്‍ 16 അന്താരാഷ്ട്ര ഓസോണ്‍ ദിനമാണ്. പ്രധാനമായും മനുഷ്യരുടെയും മറ്റും പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് ഓസോണ്‍ പാളിയുടെ ശോഷണം നടക്കുന്നത്. അത് അര്‍ബുദം പോലുള്ള ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുകയും മനുഷ്യരാശിക്ക് തന്നെ ഭീഷണിയാകുകയും ചെയ്യും.


നാം നിര്‍ബന്ധമായും ഓര്‍ക്കേണ്ട ദിനം 1987 സെപ്റ്റംബര്‍ 16 ന് ലോകരാഷ്ട്രങ്ങള്‍ ഓസോണ്‍പാളി സംരക്ഷണത്തിനായി മോണ്‍ട്രിയല്‍ ഉടമ്പടിയില്‍ ഒപ്പു വെച്ചു. 1988 ല്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി യോഗത്തിലാണ് സെപ്റ്റംബര്‍ 16 ഓസോണ്‍ പാളി സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്. അന്തരീക്ഷത്തിലെ പ്രധാന പാളികളില്‍ ഒന്നായ സ്ട്രാറ്റോസ്ഫിയറിലാണ് ഓസോണ്‍ എന്ന വാതകം കൂടുതലായി കാണപ്പെടുന്നത്. സൂര്യന്റെ ഏറ്റവും ശക്തിയേറിയ രശ്മികള്‍ ആയ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നും നമ്മെ സംരക്ഷിക്കുന്നത് ഈ ഓസോണ്‍ പാളിയാണ്. ഭൂമിയില്‍ നിന്ന് 10 – 40 കി.മി ഉയരത്തില്‍ ആണ് ഇത് സ്ഥിതി ചെയ്യുന്നത്.


ഏറെ കുറവ്, പക്ഷേ അതീവ പ്രാധാന്യമുള്ളത്ഭൗ മാന്തരീക്ഷത്തിലെ വാതകങ്ങളുടെ ഏകദേശം 0 .00006 % വാതകം മാത്രമാണ് ഓസോണ്‍. ഏകദേശം 300 കോടി മെട്രിക് ടണ്‍ മാത്രം. ഡച്ചു കെമിസ്റ്റ് ആയ മാര്‍ട്ടിനസ് വാന്‍ മാറ0 ആണ് ആദ്യമായി ഓസോണ്‍ എന്ന വാതക തന്മാത്രയെ തിരിച്ചറിഞ്ഞത്. മൂന്നു ഓക്‌സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്നാണ് ഓസോണ്‍ ഉണ്ടാകുന്നത്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യത്തിലാണ് ഒക്‌സിജന്‍ വിഘടിച്ചും കൂടിച്ചേര്‍ന്നും ഇവ രൂപപ്പെടുന്നത്. ഓസോണ്‍ സുഷിരത്തെ കുറിച്ച് ആദ്യമായി ലോകം മനസ്സിലാക്കുന്നത് 1985 ലാണ്. അന്റാര്‍ട്ടിക്കയിലെ ഹാലി ഫോര്‍ ആന്റ് ഫാരഡോ റിസര്‍ച്ച് സ്‌റ്റേഷനിലെ അന്തരീക്ഷ ശാസ്ത്രജ്ഞരാണ് ഇതു കണ്ടെത്തിയത്. ഓസോണ്‍ സാന്നിധ്യത്തിലെ കനക്കുറവാണ് ഓസോണ്‍ സുഷിരമായും ദ്വാരമായും എല്ലാം വിശേഷിപ്പിക്കപ്പെടുന്നത്.


അന്റാര്‍ട്ടിക്കയില്‍ ഓസോണ്‍ സുഷിരം 16 .3 മില്യണ്‍ സ്‌ക്വയര്‍ കിലോമീറ്റര് നീളത്തില്‍ ഉണ്ടായിരുന്നു. വ്യവസായ വിപ്ലവത്തിന്റെ ഫലമായി ക്ലോറോ ഫ്‌ളൂറോ കാര്ബണുകളും, ഹൈഡ്രജന്‍, നൈട്രജന്‍, ക്ലോറിന്‍, ബ്രോമിന്‍ എന്നീ വാതകങ്ങള്‍ സൂര്യരശ്മികളുടെ സഹായത്താല്‍ ഓസോണിനെ നശിപ്പിക്കാന്‍ തുടങ്ങിയതാണ് ഓസോണില്‍ സുഷിരം ഉണ്ടാകാന്‍ കാരണം. റെഫ്രിജറേറ്ററുകളിലും മറ്റും ഉപയോഗിക്കുന്ന ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍ പോലുള്ള വാതകങ്ങളാണ് ഇതിനു പിന്നിലെന്ന് പിന്നീട് കണ്ടെത്തി.


മനുഷ്യനും ജീവജാലങ്ങള്‍ക്കും ഭീഷണി
കാര്‍ബണ്‍ അസന്തുലിതാവസ്ഥ പോലെ തന്നെ ഓസോണ്‍ സുഷിരത്തിന് കാരണമാകുന്ന വാതകങ്ങളും മനുഷ്യനും ജീവജാലങ്ങള്‍ക്കും ഭീഷണിയാണെന്ന് ലോകം തിരിച്ചറിഞ്ഞു. തൊലിപ്പുറത്തെ കാന്‍സര്‍ ഉള്‍പ്പെടെയുള്ളവയുടെ പിന്നില്‍ ഓസോണ്‍ സുഷിരത്തിന് പങ്കുണ്ടെന്ന് പിന്നീട് കണ്ടെത്തി. പ്രകൃതിയുടെ സ്വാഭാവിക സന്തുലനാവസ്ഥ തകര്‍ന്നാല്‍ അത് ഏറ്റവും ദോഷകരമായി ബാധിക്കുക മനുഷ്യരെയാണെന്ന് നാം തിരിച്ചറിഞ്ഞു. അതോടെയാണ് ലോകരാഷ്ട്രങ്ങള്‍ മോണ്‍ട്രീയല്‍ ഉടമ്പടി അനുസരിച്ചു വ്യവസായ സ്ഥാപനങ്ങള്‍ പുറന്തള്ളുന്ന വാതകങ്ങള്‍ ശുദ്ധീകരിക്കാനും, നിയന്ത്രിക്കാനും തീരുമാനം എടുക്കുന്നത്. 2019 ല്‍ ഓസോണ്‍ പാളിയുടെ കനം 1980 ല്‍ നിന്നും പൂര്‍വ്വസ്ഥിതിയിലേക്കു മാറിയെന്ന് കണ്ടെത്തി. ലോകരാജ്യങ്ങള്‍ കാലാവസ്ഥാ ഉടമ്പടിയും ഒപ്പുവച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിവിധ നടപടികള്‍ ചെയ്തു വരുന്നു. ലോക്ക്ഡൗണ്‍ സമയത്തും ഓസോണ്‍ പാളിയിലെ ഏറ്റവും വലിയ സുഷിരം അടഞ്ഞുവെന്ന വാര്‍ത്തയും നമ്മെ തേടിയെത്തി. സുസ്ഥിരമായ നടപടിയും കരുതലും നിലനിന്നാല്‍ നമുക്ക് മനുഷ്യരാശിയെ ബാധിക്കുന്ന ഏതു പ്രതിസന്ധിയില്‍ നിന്നും മോചനം നേടാമെന്ന തിരിച്ചറിവാണ് ഈ വസ്തുതകള്‍ തെളിയിക്കുന്നത്. 2030 ആകുമ്പോഴേക്കും ഓസോണ്‍ സുഷിരം അടയുമെന്നാണ് യൂനിവേഴ്‌സിറ്റി ഓഫ് ലക്‌നൗവിലെ ഗവേഷകര്‍ പറയുന്നത്. കഴിഞ്ഞ 52 വര്‍ഷത്തെ ഓസോണ്‍ സാന്നിധ്യ പഠനത്തില്‍ നിന്നാണ് ഈ നിഗമനം.


കാലാവസ്ഥയെയും ബാധിക്കുന്നു ഓസോണ്‍ പാളിയിലെ സുഷിരം കാലാവസ്ഥാ മാറ്റങ്ങള്‍ക്കും കാരണമാകുന്നുവെന്ന പഠനം നടക്കുകയാണ്. കാറ്റിന്റെ വ്യതിയാനം നടക്കുന്നത് ആഗോളതലത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകും. ഇത്തരം സൂചനകളും ചില ഗവേഷണങ്ങളില്‍ ലഭിച്ചു


mid -latitude jet tsream തെക്കു ഭാഗത്തേക്ക് നീങ്ങുന്നതായാണ് ചില ഗവേഷകര്‍ കണ്ടെത്തിയത്. കൊവിഡ് കാലത്ത് ലോകം മൊത്തം ലോക്ക്ഡൗണിലായത് ഓസോണ്‍ പാളിയെ നശിപ്പിക്കുന്ന വാതകങ്ങളുടെ അളവില്‍ കുറവ് വരുത്തി. ഇതേ കുറിച്ചും പഠനങ്ങള്‍ നടക്കുകയാണ്. അന്തരീക്ഷ മലിനീകരണം കൂടുതല്‍ ഉണ്ടാക്കുന്ന നൈട്രസ് ഓക്‌സയിഡ് സംയുകതങ്ങള്‍ ലോക്ഡൗണിനു മുന്‍പ് കൂടുതല്‍ ആയിരുന്നെന്നും ശേഷം നന്നായി അളവ് കുറഞ്ഞിട്ടുണ്ടെന്നും ഇത് ഓസോണ്‍ ഉണ്ടാകുന്നതിനെ ത്വരിതപ്പെടുത്തുന്നുണ്ടെന്നും കണ്ടെത്തി. ഓസോണ്‍ പാളിയെ സംരക്ഷിച്ചില്ലെങ്കില്‍ മനുഷ്യര്‍ തന്നെയാണ് ഏറ്റവും വില വില നല്‍കേണ്ടവരിക. അതിനായി ഓരോരുത്തരും അവനവന് കഴിയുന്ന രീതിയില്‍ ഈ പോരാട്ടത്തില്‍ ലോകജനതയ്‌ക്കൊപ്പം ചേര്‍ന്നേ മതിയാകൂ.

Share News