യാക്കോബായ സഭയ്ക്ക് ആരാധനയ്ക്കായി മലങ്കര കത്തോലിക്ക സഭയുടെ ദൈവാലയങ്ങൾ തുറന്നുകൊടുക്കും. കർദിനാൾ ബസേലിയോസ് ക്ലിമിസ് ബാവ.

Share News

തിരുവനന്തപുരം. മലങ്കര യാക്കോബായ സുറിയാനി സഭയുടെ ആരാധന മുടങ്ങരുത് എന്ന ലക്ഷ്യത്തോടെ മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ദൈവാലയങ്ങൾ തുറന്നുകൊടുക്കുവാൻ തീരുമാനിച്ചു.


മലങ്കര യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയ്ക്കു ,മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ ബസേലിയോസ് ക്ലിമിസ് ബാവ അയച്ച കത്തിലാണ് സഭയുടെ നിലപാടുകൾ വ്യക്തമാക്കിയത്.

ഓഗസ്റ്റ് 24 -ന് എഴുതിയ കത്തിൽ, കേരളത്തിലെ സഭാധ്യക്ഷന്മാർനടത്തിയ മദ്ധ്യസ്ഥ ശ്രമങ്ങൾ, മുളന്തുരുത്തി അടക്കം ഏതാനും ദൈവാലയങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ചും, പരാമർശിച്ചിട്ടുണ്ട്.

ദൈവാലയങ്ങളോ ചാപ്പലുകളോ ആവശ്യമെങ്കിൽ മലങ്കര സുറിയാനി സഭയുടെ വിവിധ രൂപതാ അധ്യക്ഷന്മാരെസമിപിച്ചാൽ മതിയെന്നും മേജർ ആർച്ചുബിഷപ്പിന്റെ കത്തിൽ പറഞ്ഞിട്ടുണ്ട്.
മലങ്കര കത്തോലിക്ക സഭയുടെ ഈ തീരുമാനത്തെ പൊതുസമൂഹം സ്വാഗതം ചെയ്യുന്നു.

കത്തിന്റെ പൂർണരൂപം താഴെ ചേർക്കുന്നു.

Share News