ഗര്‍ഭിണികളുടേയും മറ്റ് രോഗികളുടേയും മടക്കം :കേന്ദ്രത്തോട് അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രവാസികളായ ഗര്‍ഭിണികളുടെയും മറ്റുരോഗങ്ങളുടെയും മടക്കത്തിന് പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് അഭ്യാര്‍ത്ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ വരുന്നതില്‍ 20 ശതമാനമാണ് ഗര്‍ഭിണികള്‍. ഗര്‍ഭിണികളേയും മറ്റു രോഗങ്ങള്‍ ഉള്ളവരേയും പ്രായമേറിയവരേയും നാട്ടിലെത്തിക്കുന്നതിന് ഗള്‍ഫ് നാടുകളില്‍ നിന്ന് നിരന്തരം സഹായ അഭ്യര്‍ത്ഥന വന്നു കൊണ്ടിരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക വിമാനം ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ ചാര്‍ട്ട് ചെയ്ത വിമാനങ്ങളില്‍ ഗര്‍ഭിണികള്‍ക്ക് നീക്കിവെക്കണം. ഗര്‍ഭിണികളില്‍ പ്രസവ തിയതി അടുത്തവര്‍ക്ക് ഏറ്റവും മുന്‍ഗണന നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇന്ന് അഞ്ചു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. മലപ്പുറം സ്വദേശിയായ ഇവര്‍ കഴിഞ്ഞ ദിവസം കുവൈത്തില്‍ നിന്നെത്തിയതാണ്. ഇവരുടെ മൂന്ന് വയസുള്ള മകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.