ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങള്‍ ഒഴിവാക്കണം:മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സമരങ്ങള്‍ സംഘടിപ്പിക്കുന്നത് ഒഴിവാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം ചെയ്യുന്നവരുടെ ഉത്തരവാദിത്തം സര്‍ക്കാരിലാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഒരിടവേളയ്ക്കുശേഷം ചില സമരപരിപാടികള്‍ സജീവമാകുന്നുണ്ട്. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. അതിനെ ആരും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഇപ്പോള്‍ ജീവിക്കുന്ന സാഹചര്യം എല്ലാവരും ഓര്‍ക്കണം. ദൈനംദിന ജീവിതത്തിലെ പല പ്രധാന കാര്യങ്ങളും മാറ്റിവയ്ക്കേണ്ടിവരുന്ന ഘട്ടമാണിത്. അത്തരമൊരു ഘട്ടത്തില്‍ ഒഴിവാക്കാനാവുന്ന സമരങ്ങള്‍ മാറ്റിവയ്ക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സമരം ചെയ്യുന്നവരുടെ ഉത്തരവാദിത്തം സര്‍ക്കാരിലാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങള്‍ ഒഴിവാക്കണം. ചില സ്ഥലങ്ങളിലെങ്കിലും സമരക്കാരുമായി ശാരീരികമായി ഇടപെടേണ്ട സഹാചര്യമുണ്ടാക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു