
ട്രെയിനുകള്‍ രാജ്യത്തിന്റെ പല ഭാഗത്തുനിന്നും കേരളത്തിലേക്ക് വരുന്നുണ്ട്. അതിന് ഒരു തടസ്സവുമില്ല. സംസ്ഥാനം സമ്മതിക്കാത്ത പ്രശ്നവുമില്ല. – .മുഖ്യ മന്ത്രി
ട്രെയിനുകള്‍ രാജ്യത്തിന്റെ പല ഭാഗത്തുനിന്നും കേരളത്തിലേക്ക് വരുന്നുണ്ട്. അതിന് ഒരു തടസ്സവുമില്ല. സംസ്ഥാനം സമ്മതിക്കാത്ത പ്രശ്നവുമില്ല. എവിടെ നിന്നായാലും രജിസ്റ്റര്‍ ചെയ്ത് വരണം.
ഇവിടെ എത്തുന്നവരെ റെയില്‍വെ സ്റ്റേഷനില്‍ തന്നെ പരിശോധിച്ച് ക്വാറന്റൈനിലേക്ക് അയക്കുകയാണ്. ക്വാറന്റൈന് വീട്ടിലാവാമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. വീട്ടില്‍ സൗകര്യമുണ്ടോ എന്ന് മനസ്സിലാക്കണം
. ട്രെയിനില്‍ വരുന്നവരുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭിച്ചാലേ ഇക്കാര്യം പരിശോധിക്കാന്‍ കഴിയൂ.കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് ഒരു ട്രെയിന്‍ അയക്കാന്‍ റെയില്‍വെ തീരുമാനിച്ചു
. ഇവിടെ അതു സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇക്കാര്യം റെയില്‍വെ മന്ത്രിയെ അറിയിച്ചു. ശരിയായ നിരീക്ഷണത്തിനും അതുവഴി രോഗവ്യാപനം തടയുന്നതിനും സര്‍ക്കാര്‍ എടുക്കുന്ന നടപടികളെ തകിടം മറിക്കുന്നതാണ് ഈ രീതിയെന്നും അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ അതിനുശേഷം മറ്റൊരു ട്രെയിന്‍ കൂടി ഇതേ രീതിയില്‍ കേരളത്തിലേക്ക് വരുന്ന പ്രശ്നമുണ്ടായി. അതുകൊണ്ട് ഇക്കാര്യം പ്രധാനമന്ത്രിയുടെ കൂടി ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുകയാണ്. നമ്മുടെ കരുതലിനെ അട്ടിമറിക്കുന്ന പ്രശ്നമാണിത്. .
മുഖ്യ മന്ത്രിഫേസ് ബുക്കിൽ എഴുതിയത്