
തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഉല്പാദന മേഖലയിൽ വൻകുതിപ്പ്
തദ്ദേശഭരണ സ്ഥാപനങ്ങൾ കഴിഞ്ഞ നാലു വർഷം കൊണ്ട് 2,448 കോടി രൂപ ഉല്പാദന മേഖലയ്ക്കായി ചെലവഴിച്ചു. 2011 മുതൽ 2016 വരെയുള്ള കാലയളവിൽ കേവലം 1,620 കോടി രൂപ മാത്രമാണ് ഉല്പാദന മേഖലയ്ക്കായി ചെലവഴിച്ചത്. 828 കോടി രൂപയാണ് അധികമായി ഈ മേഖലയിൽ ചെലവഴിക്കപ്പെട്ടത്. നടപ്പു സാമ്പത്തിക വർഷത്തെ കണക്കു പരിശോധിക്കുമ്പോൾ ഇതുവരെ 1,114.36 കോടി രൂപ വികസന ഫണ്ട് വിഹിതത്തിൽ നിന്നും ഉല്പാദന മേഖലയ്ക്കായി തദ്ദേശഭരണ സ്ഥാപനങ്ങൾ നീക്കി വെച്ചിട്ടുണ്ട്. മുൻ വർഷത്തെക്കാൾ ഇരട്ടിയലധികം വിഹിതമാണ് വകയിരുത്തിയിരിക്കുന്നത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയും തദ്ദേശഭരണ സ്ഥാപനങ്ങൾ ആവേശത്തോടെ ഏറ്റെടുത്തു. നടപ്പു സാമ്പത്തിക വർഷം മാത്രം 2,238 കോടി രൂപയുടെ പദ്ധതികളാണ് ഉല്പാദന മേഖലയ്ക്കായി തദ്ദേശഭരണ സ്ഥാപനനങ്ങൾ നടപ്പിലാക്കുന്നത്. ഇതിൽ 1,114.36 കോടി രൂപ വികസന ഫണ്ട് വിഹിതത്തിൽ നിന്നും ബാക്കി തുക മറ്റ് സ്രോതസ്സുകളിൽ നിന്നുമാണ് ചെലവഴിക്കപ്പെടുക. ഈ തുക കൂടി കണക്കാക്കിയാൽ ഈ സർക്കാരിന്റെ കാലത്ത് ഉല്പാദന മേഖലയ്ക്കായുള്ള വികസന ഫണ്ട് വിഹിതം 3,562.36 കോടി രൂപയായി ഉയരും. തദ്ദേശഭരണ സ്ഥാപനങ്ങളെക്കൂടാതെ കുടുംബശ്രീ മുഖേനയും ഉല്പാദന മേഖലയ്ക്കായി നിരവധി പദ്ധതികൾ നടപ്പാക്കി വരുന്നു.
.മന്ത്രി എ സി മൊയ്ദീൻ വ്യക്തമാക്കി