മലയാള നാടിന്റെ അക്കിത്തം: ഒരു തിരിഞ്ഞുനോട്ടം

Share News

പാലക്കാട് ജില്ലയില്‍ തൃത്താലക്കടുത്ത് കുമാരനെല്ലൂരില്‍ 1926 മാര്‍ച്ച്‌ 18ന് ജനനം. മലയാള ഭാഷയുടെ മഹാകവി എന്നതിനു പുറമെ ഉപന്യാസകാരന്‍, എഡിറ്റര്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്കാരം, ജ്ഞാനപീഠം എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.1952ല്‍ സഞ്ജയന്‍ പുരസ്കാരത്തിന് അര്‍ഹനായി.

ജ്ഞാനപീഠപുരസ്കാരം നേടുന്ന ആറാമത്തെ മലയാള സാഹിത്യകാരനാണ്. ഭാരതീയ തത്ത്വചിന്തയുടെയും ധാര്‍മിക മൂല്യങ്ങളുടെയും സവിശേഷമുദ്രകള്‍ അക്കിത്തത്തിന്റെ കാവ്യസപര്യക്ക് തിളക്കമേകി.

നാല്പത്തഞ്ചോളം കവിതാ സമാഹാരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം എന്ന കവിതാ സമാഹാരമാണ് ശ്രദ്ധേയം. മലയാള കവിതാ ഭാഷയില്‍ പുതുമയുടെ തുടക്കം ഇതില്‍ നിന്നായിരുന്നു. ബലിദര്‍ശനം എന്ന കവിതയ്ക്ക് 1973ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

അരങ്ങേറ്റം, നിമിഷക്ഷേത്രം, ഇടിഞ്ഞുപൊളിഞ്ഞ ലോകം, അമൃതഘാതിക, അക്കിത്തത്തിന്‍റെ തെരഞ്ഞെടുത്ത കവിതകള്‍, കളിക്കൊട്ടിലില്‍ എന്നിവയാണ് ശ്രദ്ധേയമായ കവിതാ സമാഹരങ്ങള്‍. ഉപനയനം, സമാവര്‍ത്തനം എന്നിവ പ്രധാന ഉപന്യാസങ്ങളാണ്. ശ്രീമദ് ഭഗവഗീതയുടെ തര്‍ജമയാണ് അക്കിത്തത്തിന്‍റെ മറ്റൊരു ശ്രദ്ധേയമായ പ്രൊജക്‌ട്.

തൃശൂരിലെ യോഗക്ഷേമസഭയില്‍ പ്രവര്‍ത്തിച്ച്‌ കേരളത്തിലെ നന്പൂതിരി സമുദായത്തിന്‍റെ സാമൂഹിക പുരോഗതിക്കായി പ്രവര്‍ത്തിച്ചു. തിരുന്നാവായ, കടവല്ലൂര്‍, തൃശൂര്‍ വേദപഠന കേന്ദ്രവുമായി പ്രവര്‍ത്തിച്ചിരുന്ന അക്കിത്തത്തിന് വേദങ്ങളില്‍ അവഗാഹമുണ്ടായിരുന്നു. തൊട്ടുകൂടായ്മയ്ക്കും അയിത്തത്തിനുമെതിരെ 1947ല്‍ പാലിയം സത്യഗ്രഹത്തില്‍ പങ്കെടുത്തിട്ടുണ്ട്.

കലാ-സാഹിത്യ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചവരാണ് അക്കിത്തത്തിന്‍റെ കുടുംബക്കാര്‍. അര്‍ധസഹോദരനായ അക്കിത്തം നാരായണന്‍ പാരീസിലെ മികച്ച ചിത്രകാരനാണ്. ബറോഡ എം.എസ്. യൂണിവേഴ്സിറ്റിയിലെ പ്രഫസറായ മകന്‍ അക്കിത്തം വാസുദേവനും മികച്ച ചിത്രകാരനാണ്. സോഷ്യലിസത്തിലും കമ്യൂണിസത്തിലും ആദ്യകാലങ്ങളില്‍ അനുരക്തനായിരുന്നു. ഇഎംഎസ് പോലുള്ള നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം രചിച്ച ശേഷമാണ് രാഷ്ട്രീയ ചിന്താഗതിയില്‍ മാറ്റം വന്നത്. പിന്നീട് കമ്യൂണിസ്റ്റ് വിരുദ്ധനെന്ന് വിളിക്കപ്പെട്ടു. ഓള്‍ ഇന്ത്യ റേഡിയോയില്‍ സ്ക്രിപ്റ്റ് റൈറ്ററായി ജോലി ചെയ്തിട്ടുണ്ട്. 1985ല്‍ എഡിറ്ററായി വിരമിച്ചു. 1973ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയതിനെ തുടര്‍ന്ന് എഡിറ്റര്‍ സ്ഥാനം പ്രത്യേകം അനുവദിച്ചു നല്‍കുകയായിരുന്നു.

സാഹിത്യരംഗത്തെ മികവിനു പുറമെ വേദസംസ്കൃതിയിലെയും ഇന്ത്യന്‍ ഫിലോസഫിയുടെ സാഹിത്യത്തിലൂടെയുള്ള അപഗ്രഥനവുമാണ് എഴുത്തച്ഛന്‍ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. 1950 മുതല്‍ സ്ഥിരമായി എഴുതിതുടങ്ങിയതു മുതല്‍ നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.

പുരസ്കാരങ്ങള്‍

ജ്ഞാനപീഠം (2019), പത്മശ്രീ (2017) കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1972), കേന്ദ്ര സാഹിത്യ അക്കാദമി (1973), ഓടക്കുഴല്‍ (1973), ഉള്ളൂര്‍ അവാര്‍ഡ് (1994), ആശാന്‍ പുരസ്കാരം (1994), അന്തര്‍ജനം അവാര്‍ഡ് (1996), വള്ളത്തോള്‍ സമ്മാനം (1996), കൃഷ്ണഗീതി പുരസ്കാരം (1997), സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1998), കൃഷ്ണാഷ്ടമി (2000), ദേവീ പ്രസാദം (2001). സഞ്ജയന്‍ അവാര്‍ഡ് (2003), കെ.ടി. നാരായണ പിഷാരടി അവാര്‍ഡ് (2004), അമൃതീര്‍ത്തി (2004), അബുദാബി മലയാളി അവാര്‍ഡ് (2006), പന്തളം കേരള വര്‍മ്മരാജ അവാര്‍ഡ് (2006), ജ്ഞാനപ്പാന പുരസ്കാരം (2006), മധ്യപ്രദേശ് സര്‍ക്കാരിന്‍റെ ദേശീയ കബീര്‍ അവാര്‍ഡ് (2007), ബാലാമണിയമ്മ അവാര്‍ഡ് (2007), എഴുത്തച്ഛന്‍ സമാജം പുരസ്കാരം (2008), അഗ്നിഹോത്രി അവാര്‍ഡ് (2008), കേരള സര്‍ക്കാരിന്‍റെ എഴുത്തച്ഛന്‍ അവാര്‍ഡ് (2008), സാഹിത്യ പരിഷത്ത് (2008), തൃപ്പുണിത്തുറ സംസ്കൃത കോളജിന്‍റെ സാഹിത്യ നിപുണ ബിരുദവും സുവര്‍ണമുദ്രയും (1973), പട്ടാന്പി സംസ്കൃത കോളജ് സാഹിത്യ രത്ന മുദ്ര (1970), കൊച്ചി വിശ്വ സംസ്കൃതി പ്രതിഷ്ഠാനത്തിന്‍റെ അവാര്‍ഡ് (1997) തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

Share News