വിഷമില്ലാത്ത ഭക്ഷണമാണ് ആരോഗ്യത്തിൻ്റെ ഉറവിടമെന്ന് ഉറക്കെ പറഞ്ഞിരുന്നു….

Share News

ചേർത്തല: പ്രകൃതിചികിത്സകൻ തണ്ണീർമുക്കം പഞ്ചായത്ത് 19-ാം വാർഡിൽ മരുത്തോർവട്ടം ബിന്ദുനിവാസിൽ മോഹനൻ വൈദ്യർ(65) തിരുവനന്തപുരത്തെ ബന്ധുവീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. മരണകാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കുമായി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

രാവിലെമുതൽ പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കൾ പോലീസിനോടു പറഞ്ഞു. കൊട്ടാരക്കര സ്വദേശിയായ മോഹനൻ വൈദ്യർ 20 വർഷമായി ചേർത്തലയിലായിരുന്നു താമസം. അദ്ഭുതചികിത്സകൾ നടത്തിയെന്ന അവകാശവാദങ്ങളുടെ പേരിൽ ഒട്ടേറെത്തവണ വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്. പ്രൊപിയോണിക് അസിഡീമിയ എന്ന രോഗം ബാധിച്ചിരുന്ന ഒന്നരവയസ്സുണ്ടായിരുന്ന കുട്ടിയെ അശാസ്ത്രീയചികിത്സനൽകി മരണത്തിനിടയാക്കി എന്ന സംഭവത്തിൽ മോഹനൻ വൈദ്യരുടെ പേരിൽ പോലീസ് നരഹത്യയ്ക്ക് കേസെടുത്തിരുന്നു.

നിപ വൈറസ് ആരോഗ്യവകുപ്പിന്റെയും മരുന്നുകമ്പനികളുടെയും ഗൂഢാലോചനയാണെന്നു സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനും കേസുണ്ട്. കൊറോണ വൈറസ്ബാധയ്ക്ക് വ്യാജചികിത്സ നൽകിയതിന് വൈദ്യരെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ഇദ്ദേഹത്തിനെ ചികിത്സ നടത്തുന്നതിൽനിന്ന് ആരോഗ്യവകുപ്പ് വിലക്കി.

ഭാര്യ: ലത. മക്കൾ: രാജീവ്, ബിന്ദു. മരുമകൻ: പ്രശാന്ത്. ഞായറാഴ്ച കോവിഡ് പരിശോധനയ്ക്കുശേഷം ചേർത്തലയിലെ വീട്ടിലെത്തിച്ച് ശവസംസ്കാരം നടത്തും

വേറിട്ടൊരു ശബ്ദമായിരുന്നു…

.പലരുടെയും കണ്ണിൽ കരടായിരുന്നു..

..നല്ല ഭക്ഷണത്തിൻ്റെ പ്രസക്തി ബോധ്യപ്പെടുത്തിയ വ്യക്തിയായിരുന്നു.

…മായത്തിൻ്റെ മായാലോകം മലയാളിക്കു മുന്നിൽ തുറന്നു കാണിച്ചിരുന്നു, അതു കൊണ്ട് തന്നെ അശാസ്ത്രീയൻ എന്നൊരു പട്ടവും കിട്ടി.

എന്നാൽ വിഷമില്ലാത്ത ഭക്ഷണമാണ് ആരോഗ്യത്തിൻ്റെ ഉറവിടമെന്ന് ഉറക്കെ പറഞ്ഞിരുന്നു…

.ഭക്ഷണമാണ് മരുന്ന്…..അടുക്കളയാണ് ആശ്പത്രി…. അമ്മയാണ് ഡോക്ടർ എന്ന് സധൈര്യം പറഞ്ഞിരുന്നു..

യാത്രാ വന്ദനം…..

Share News