
അതിരപ്പിള്ളി പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി:എതിർത്ത് സിപിഐയും യുഡിഎഫും
തിരുവനന്തപുരം:വിവാദമായ അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിയുമായി മുന്നോട്ട് പോകാനൊരുങ്ങി വൈദ്യുതിവകുപ്പ് . പദ്ധതിക്ക് എന്‍ഒസി നല്‍കിയ തീരുമാനത്തില്‍ കടുത്ത എതിര്‍പ്പുമായി സിപിഐ രംഗത്തെത്തി. കോണ്‍ഗ്രസ് ഉള്‍പ്പെടയുള്ള പ്രതിപക്ഷ പാര്‍ട്ടികളും തീരുമാനത്തെ വിമര്‍ശിച്ചു.
നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നേരത്തെ അറിയിച്ച അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ഈ മാസം നാലിനാണ് വൈദ്യുതി വകുപ്പ് കെഎസ്‌ഇബിക്ക് അനുമതി നല്‍കിയത്. സാങ്കേതികസാമ്ബത്തികപാരിസ്ഥിതിക അനുമതികള്‍ക്കായി നടപടി വീണ്ടും തുടങ്ങാനാണ് എന്‍ഒസി. ഏഴുവര്‍ഷമാണ് എന്‍ഒസി കാലാവധി. എല്ലാ അനുമതിയും ലഭിച്ചശേഷം ഏഴുവര്‍ഷം വേണ്ടിവരും പദ്ധതി പൂര്‍ത്തിയാക്കാനെന്നതിനാലാണിത്.
പദ്ധതിയുമായി ഇനി മുന്നോട്ടുപോകണമെങ്കില്‍ പരിസ്ഥിതി അനുമതിയടക്കം വീണ്ടും നേടണം. ഇതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമ്ബോള്‍ സംസ്ഥാനസര്‍ക്കാരിന്റെ എന്‍ഒസി വേണമെന്ന് കേന്ദ്ര വൈദ്യുതി അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. സാങ്കേതികസാമ്ബത്തിക അനുമതിക്കും പുതുക്കിയ അപേക്ഷ നല്‍കണം.
163 മെഗാവാട്ട് വൈദ്യുതി ഉത്പാദനം ലക്ഷ്യം വച്ചാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇതിനെതിരെ സിപിഐയും പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. ഇടതുമുന്നണി നയത്തില്‍നിന്നുള്ള വ്യതിയാനമാണിതെന്ന് സിപിഐ പ്രതികരിച്ചു. തീരുമാനത്തില്‍നിന്നും പിന്തിരിഞ്ഞില്ലെങ്കില് പ്രക്ഷോഭം നടത്തുമെന്ന് എഐവൈഎഫ് അറിയിച്ചു.
സര്‍ക്കാര്‍ തീരുമാനം നയവ്യതിയാനമാണെന്നും തീരുമാനത്തില്‍ നിന്ന് പിന്തിരയണമെന്നും എഐവൈഎഫ് നേതാക്കള്‍ പറഞ്ഞു. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കോവിഡിന്റെ മറവില്‍ എന്തും ചെയ്യാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. പദ്ധതി ഉപേക്ഷിച്ചെന്ന് നിയമസഭയില്‍ മന്ത്രി പറഞ്ഞതാണ്. പദ്ധതി നടപ്പാക്കാന്‍ തയാറായാല്‍ യുഡിഎഫ് ഇതിനെ ശക്തമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
അതിരപ്പള്ളി പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിലൂടെ കേരള സര്‍ക്കാര്‍ പ്രകൃതി ദുരന്തം അടിച്ചേല്‍പ്പിക്കുകയാണെന്ന് മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ചൂണ്ടിക്കാട്ടി.
എതിര്‍പ്പും വിദഗ്ദോപദേശവും ലംഘിച്ചുള്ള കേരള സര്‍ക്കാര്‍ നീക്കം പ്രകൃതി ദുരന്തമുണ്ടാക്കല്‍. പരിസ്ഥിതിയോടുള്ള ആ പ്രതിബദ്ധതയും ഉത്കണ്ഠയും ധൈര്യവും നിലവില്‍ കാണുന്നില്ലെന്നും ജയറാം രമേഷ് പറഞ്ഞു.