അവസാന വാക്കിൽ പറഞ്ഞതുപോലെ തന്നെ ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ് അവൻ എത്തി ഭാര്യയ്ക്കും അമ്മയ്ക്കും കുഞ്ഞിനും നടുവിലേക്ക് ..

Share News

ആദരാഞ്ജലികൾ💐💐💐

അവസാന വാക്കിൽ പറഞ്ഞതുപോലെ തന്നെ ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ് അവൻ എത്തി ഭാര്യയ്ക്കും അമ്മയ്ക്കും കുഞ്ഞിനും നടുവിലേക്ക് പുതിയതായി വാങ്ങിയ വീട്ടിൽ ഒരു ദിവസം പോലും അന്തി ഉറങ്ങാതെ വീട്ടുമുറ്റത്ത് കത്തിയമർന്നു.

പ്രമോദിന്റെ വിയോഗം വീട്ടുകാർക്കും നാട്ടുകാർക്കും വിശ്വസിക്കുവാൻ കഴിയുന്നില്ല. കയാക്കിങ് മുൻ ദേശീയ ചാമ്പ്യനും നെഹ്റു ട്രോഫിയിൽ നേവി ടീമിൽ നിറസാന്നിധ്യമായിരുന്ന പ്രമോദ് നേവിയിൽ പെറ്റി ഓഫീസറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. പനിയെതുടർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയ പ്രമോദിന് കോവിഡ് 19 സ്ഥിതീകരിച്ചുരുനു. അവസാനമായി സംസാരിച്ചത് വെള്ളിയാഴ്ച രാത്രി 2.50ന് ആയിരുന്നു ഭാര്യയോട് നീ വിഷമിക്കരുത് എനിക്ക് തീരെ വയ്യ ഞാൻ മരിച്ചു പോവുകയുള്ളൂ നീ ഫോൺ വെക്കരുത് ഇനി നിൻറെ സൗണ്ട് എനിക്ക് കേൾക്കുവാൻ കഴിയുമോ എന്നറിയില്ല എൻറെ സൗണ്ട് കേൾക്കണം എങ്കിൽ നീ റെക്കോർഡ് ചെയ്ത് വെച്ചോണം.. രണ്ടുപേരും കുറേനേരം സംസാരിച്ചു എനിക്ക് കുഴപ്പമൊന്നുമില്ല കുഞ്ഞിനെയും നിന്നെയും കാണണം എന്നുണ്ട് സുരക്ഷാ കാരണത്താൽ ക്യാമറ ഫോൺ ഉപയോഗിക്കാൻ കഴിയാത്തതുകൊണ്ട് അതും സാധിച്ചില്ല.

എട്ടുവർഷം പ്രണയിച്ച് സർവ്വ എതിർപ്പുകളെയും മറികടന്ന് വിനീതയൂം ആയി ഒന്നിച്ചിട്ട് നാലു വർഷം തികയുന്നു കയറി കിടക്കുവാൻ ഒരു വീട് എന്നതായിരുന്നു ഏറ്റവും വലിയ മോഹം ലോണെടുത്ത് വീട് വാങ്ങി രജിസ്ട്രേഷൻ കഴിഞ്ഞ് അന്ന് തന്നെ മടങ്ങിയതാണ് അമ്മയെയും കുഞ്ഞിനെയും ഭാര്യയും ആ വീട്ടിലാക്കി മുറ്റത്ത് അവർക്ക് കാവലായി അവൻ അന്തിയുറങ്ങുന്നു, എന്നാൽ പ്രമോദ് നോട് ഇവിടുത്തെ ഭരണകർത്താക്കളും ഉദ്യോഗസ്ഥരും ചെയ്തത് ഒരുകാലത്തും മറക്കുവാനും പൊറുക്കുവാൻ കഴിയില്ല രാജ്യത്തിനുവേണ്ടി നടുക്കടലിൽ വിക്രമാദിത്യയിൽ കാവൽ നിന്നവനെ ആലപ്പുഴ മുൻസിപ്പാലിറ്റി ചുടുകാടിനു പോലും വേണ്ട.. ഒരു ഫോൺ കോൾ കൊണ്ട് പോലും അ കുടുംബത്തെ സമാധാനിപ്പിക്കാൻ പോലും ഒരു ഭരണകർത്താക്കളും ഉദ്യോഗസ്ഥരും തയ്യാറായില്ല നല്ലവരായ കുറച്ചു നാട്ടുകാരുടെയും ഇന്ത്യൻ നേവിയുടെ നേതൃത്വത്തിൽ കോവിഡ് 19 പ്രോട്ടോക്കോകൾ പാലിച്ചുകൊണ്ട് അന്തിമോപചാരമർപ്പിച്ചു 26 മത്തെ വയസ്സിൽ നിൻറെ ഈ മടക്കയാത്ര ഒരിക്കലും മറക്കുവാൻ ഞങ്ങൾക്ക് കഴിയുകയില്ല.

പ്രണാമം

Pramod kunnumpurathe /Manoj Thomas

Share News