കോവിഡ് രോഗലക്ഷണം ഇല്ലാത്തവര്‍ക്ക് ഹോം കെയര്‍ ഐസൊലേഷന്‍

Share News

തിരുവനന്തപുരം:കോവിഡ് ഹോം കെയര്‍ ഐസൊലേഷന്‍ കേരളത്തിലും നടപ്പിലാക്കാമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് ബാധിച്ച ഭൂരിപക്ഷം പേര്‍ക്കും രോഗലക്ഷണം ഇല്ല. ഇവര്‍ക്കായിരിക്കും ഹോം കെയര്‍ ഐസൊലേഷന്‍ ഏര്‍പ്പെടുത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് ബാധിച്ച ബഹുഭൂരിപക്ഷം ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല. ഇവര്‍ക്ക് വലിയ ചികിത്സയും ആവശ്യമില്ല. ഇവര്‍ മറ്റുള്ളവരിലേക്ക് രോഗം പകര്‍ത്താതിരിക്കാനാണ് സിഎഫ്എല്‍ടിസികളില്‍ കിടത്തുന്നത്. വീട്ടില്‍ കഴിഞ്ഞെന്നു കരുതി പ്രത്യേക പ്രശ്നമൊന്നുമില്ല. ഒരു കാരണവശാലും മുറിവിട്ട് പുറത്തിറങ്ങരുത്; ഐസൊലേഷന്‍ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കാനാവണം.

രോഗലക്ഷണമില്ലാത്തവര്‍ക്കാണ് ഹോം കെയര്‍ ഐസൊലേഷന്‍ അനുവദിക്കുക. ടെലിഫോണിക് മോണിറ്ററിങ്, സ്വയം നിരീക്ഷിച്ച് രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യല്‍, ഫിങ്കര്‍ പള്‍സ് ഓക്സിമെട്രി റെക്കോര്‍ഡ് എന്നിവയാണ് ഹോം ഐസൊലേഷനില്‍ പ്രധാനം. ത്രിതല മോണിറ്ററിങ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജെപിഎച്ച്എന്‍, ആശ വര്‍ക്കര്‍, വളണ്ടിയര്‍ എന്നിവരാരെങ്കിലും നിശ്ചിത ദിവസങ്ങളില്‍ അവരെ സന്ദര്‍ശിച്ച് വിലയിരുത്തും.

വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടവുമുണ്ടാകും. ആരോഗ്യ നിലയില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നെങ്കില്‍ ആശുപത്രിയിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിഎഫ്‌എല്‍ടിസികളില്‍ കഴിയുന്നവര്‍ പലരും വീട്ടില്‍ പൊയ്‍ക്കോളാം, രോഗലക്ഷണം ഉണ്ടെങ്കില്‍ അറിയിക്കാമെന്ന് പറയുന്നു. പരീക്ഷണ അടിസ്ഥാനത്തില്‍ ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഹോം കെയര്‍ ഐസൊലേഷന്‍ അനുവദിക്കുന്നത്.

എന്നാല്‍ ആരെയും നിര്‍ബന്ധിച്ച്‌ ഹോം ഐസൊലേഷനില്‍ വിടില്ല. താത്പര്യമുള്ളവര്‍ സത്യവാങ്മൂലം നല്‍കണം. ഹോം ക്വാറന്‍റൈന്‍ പരീക്ഷിച്ച്‌ വിജയിച്ചതാണെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.

Share News