
പണികഴിഞ്ഞു രാത്രിയിൽ കൂടണയുന്ന തൊഴിലാളികളുടെ വഴികാട്ടിയായിരുന്നു ഇവൻ
അരനൂറ്റാണ്ടുമുമ്പ് , പണികഴിഞ്ഞു രാത്രിയിൽ കൂടണയുന്ന തൊഴിലാളികളുടെ വഴികാട്ടിയായിരുന്നു ഇവൻ
ചിലപ്പോൾ ചിരട്ട കിട്ടാതെ കൈകൾ മറയായി പിടിച്ച് ഇടവഴിയിലൂടെയുള്ള നടത്തം ! . ഉള്ളിൽ കിടക്കുന്ന മരനീരിന്റെ ലഹരിയിൽ കൈവെള്ളയിൽ ഉരുകി വീഴുന്ന മെഴുകിന്റെ ചൂട് അറിഞ്ഞിരുന്നേയില്ല .
അക്കാലത്തു ഏതു വീട്ടുമുറ്റത്തുകൂടിയും പറമ്പിൽകൂടിയും സഞ്ചരിക്കാൻ ആർക്കും വിലക്കില്ലായിരുന്നു . പറമ്പിനുചുറ്റും വലിയ മതിലുകൾ ഇല്ലായിരുന്നു . വിശാലമായ പറമ്പിൽ തലങ്ങും വിലങ്ങും ആർക്കും സഞ്ചരിക്കാവുന്ന ഒറ്റയടിപ്പാതകൾ നിരവധി . ഏതുവീട്ടിലും കയറി ഇത്തിരി വെട്ടം തരാമൊന്നു ചോദിച്ചാൽ കൊടുക്കുകയും ചെയ്യുമായിരുന്നു.
ചിലപ്പോൾ മെഴുകുതിരിയും ഒരു ചിരട്ടയും . അതില്ലെങ്കിൽ ഒരു ചൂട്ടു കറ്റ ! അത്, ഒരുകാലം . സ്നേഹം പൂത്തുലഞ്ഞു നിന്ന സുന്ദരകാലം !!
