
ചെല്ലാനത്തെ കടലാക്രമണവും കോവിഡ് ദുരിതവും കത്തിലൂടെ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ ശ്രദ്ധയിൽ എത്തിച്ച എഡ്ഗർ സെബാസ്റ്റിന് മറുപടി ലഭിച്ചു.
“നമ്മുടെ നാടി”ന് സന്തോഷം .
അഭിമാനം
ചെല്ലാനം സഹോദരങ്ങൾ കോവിഡും കടലിലെ വെള്ളവും മൂലം ഏറെ വിഷമിച്ചപ്പോൾ നമ്മുടെ നാടിൻെറ മനസ്സും വേദനിച്ചു. നിരവധി വാർത്തകൾ ദൃശ്യങ്ങൾ വീഡിയോ സഹിതം നൽകുവാൻ ഞങ്ങൾ തയ്യാറായി .
കെസിബിസി പ്രെസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഈ വാർത്തയും വിശകലനങ്ങളും അടക്കം ശ്രദ്ധിച്ചശേഷം , മുഖ്യമന്ത്രിയും എറണാകുളം ജില്ലാ കളക്ടറുമായും സംസാരിച്ചു. സർക്കാർ നടപടികൾ സ്വീകരിക്കാനും, സമൂഹം എല്ലാവിധ സഹായങ്ങളും എത്തിക്കുവാനും ആവശ്യപ്പെട്ട് അദ്ദേഹം നൽകിയ ശബ്‌ദസന്ദേശം ആദ്യമായി നൽകിയതും നമ്മുടെ നാട് ആയിരുന്നു .
സാമൂഹ്യ പ്രവർത്തകനായ ശ്രീ ഷാജി ജോർജ് വഴി ഞങ്ങൾക്ക് ലഭിച്ചപതിനാലുകാരനായ ഒരു കുട്ടിയുടെ കത്ത് ലഭിച്ചു . ചെല്ലാനത്തെ കടലാക്രമണവും കോവിഡ് ദുരിതവും കത്തിലൂടെ (ഈ മെയിലിൽ) രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ ശ്രദ്ധയിൽ എത്തിക്കുവാൻ എഡ്ഗർ സെബാസ്റ്റിൻ മലയാളത്തിൽ എഴുതിയ ആ കത്ത് നമ്മുടെ നാടിലൂടെ പൊതു സമൂഹം ആദ്യം അറിഞ്ഞു .
നിരവധി ചിത്രങ്ങൾ ഉൾപ്പെടുത്തി വലിയ പ്രാധാന്യം നൽകിയാണ് ഞങ്ങൾ പ്രസിദ്ധികരിച്ചത്.ഇപ്പോൾ രാഷ്രപതിയുടെ ഓഫീസ് സംസ്ഥാന ചീഫ് സെക്രെട്ടറിക്ക് നടപടികൾ നിര്ദേശിച്ചു സന്ദേശം വന്നിരിക്കുന്നു.എഡ്ഗർ സെബാസ്റ്റിന് മറുപടിയും ഈ മെയിലിൽ ലഭിച്ചു.
സന്തോഷം, നന്ദി, അനുമോദനങ്ങൾ —
കത്ത് എഴുതിയ എഡ്ഗർ സെബാസ്റ്റിനും ,

ആ കത്ത് ഞങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്ന ശ്രീ ഷാജിക്കും ,
പിന്നീട് തപാലിൽ രാഷ്ടപതിക്ക് ലഭിക്കും മുമ്പ് ,അക്കാര്യം രാഷ്രപതിയുടെ ഓഫിസിൻെറ പരിഗണയിൽ കൊണ്ടുവരുവാൻ പരിശ്രമിച്ച എല്ലാവർക്കും .
ചെല്ലാനത്തിന്റ്റെ പ്രശ്ങ്ങളും പ്രതിസന്ധിയും പരിഹരിക്കപ്പെടുമെന്ന്
‘നമ്മുടെ നാടി’ൻെറ പ്രവർത്തകർ വിശ്വസിക്കുന്നു .

എഡ്‌ഗറിന്റെ കത്തിന് മറുപടി ലഭിച്ചു
ചെല്ലാനത്തെ കടലാക്രമണവും കോവിഡ് ദുരിതവും കത്തിലൂടെ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ ശ്രദ്ധയിൽ എത്തിച്ച എഡ്ഗർ സെബാസ്റ്റിന് മറുപടി ലഭിച്ചു.
കേരള ചീഫ് സെക്രട്ടറിയോട് പരാതിയിന്മേൽ നടപടി സ്വീകരിക്കാനാണ് രാഷ്ട്രപതി ഭവനിലെ സെക്രട്ടറിയേറ്റിൽ നിന്ന് നിർദേശിച്ചിട്ടുള്ളത്.
എഡ്ഗറിന്റെ കത്തിലെ കാര്യങ്ങൾ സ്വയം സാക്ഷ്യപ്പെടുത്തുന്നതാണ്. അതിന്മേൽ സ്വീകരിച്ച നടപടികളെക്കുറിച്ച് പരാതിക്കാരനെ അറിയിക്കണമെന്നും നിർദേശമുണ്ട്

ഷാജി ജോർജ്