കഴിഞ്ഞ ദിവസം പുറത്തുവന്ന ദേശീയ ക്രൈംറിക്കാര്‍ഡ്സ് ബ്യൂറോയുടെ 2019ലെ ‘അപകടമരണങ്ങളും ആത്മഹത്യയും ഇന്ത്യയില്‍’ എന്ന റിപ്പോര്‍ട്ടില്‍ കേരളത്തെക്കുറിച്ച് ഞെട്ടിക്കുന്ന ചില വിവരങ്ങളുണ്ട്.

Share News

ആറ്റുനോറ്റിരുന്ന പിഎസ്സി നിയമനം ലഭിക്കാതെ മനംനൊന്ത് കാരക്കോണം പുത്തന്‍വീട്ടില്‍ എസ് അനു ആത്മഹത്യ ചെയ്തപ്പോള്‍ അത് ഒറ്റപ്പെട്ട സംഭവമാണ് എന്നു പറഞ്ഞ് സര്‍ക്കാരും പിഎസ് സിയും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറി.

എന്നാല്‍ അനുവിന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല. വാര്‍ത്താ പ്രാധാന്യം നേടിയതുകൊണ്ട് അതു കൂടുതലായി ശ്രദ്ധിക്കപ്പെട്ടു എന്നു മാത്രം

കഴിഞ്ഞ ദിവസം പുറത്തുവന്ന ദേശീയ ക്രൈംറിക്കാര്‍ഡ്സ് ബ്യൂറോയുടെ 2019ലെ ‘അപകടമരണങ്ങളും ആത്മഹത്യയും ഇന്ത്യയില്‍’ എന്ന റിപ്പോര്‍ട്ടില്‍ കേരളത്തെക്കുറിച്ച് ഞെട്ടിക്കുന്ന ചില വിവരങ്ങളുണ്ട്. തൊഴില്‍രഹിതര്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനം കേരളമാണ് എന്നതാണത്. 2019ല്‍ രാജ്യത്ത് 14,019 തൊഴില്‍രഹിതര്‍ ആത്മഹത്യ ചെയ്തതില്‍ 1963 പേരും കേരളത്തില്‍ നിന്നാണ്. 14% ആണ് കേരളത്തില്‍ തൊഴില്‍രഹിതരുടെ ആത്മഹത്യാനിരക്ക്. മഹാരാഷ്ട്ര 10.8%, തമിഴ്നാട് 9.8%, കര്‍ണാടക 9.2% തുടങ്ങിയ സംസ്ഥാനങ്ങള്‍ തൊട്ടടുത്ത സ്ഥാനങ്ങളിലെത്തി.

കേരളത്തിലെ എംപ്ലോയ്മെന്റെ എക്സ്ചേഞ്ചുകളില്‍ 43.3 ലക്ഷം തൊഴിലന്വേഷകരാണ് രജിസ്റ്റര്‍ ചെയ്ത് തൊഴിലിനു കാത്തിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടിയ തൊഴിലില്ലായ്മ നിരക്ക് (11.4%) കേരളത്തിലാണ്. അഖിലേന്ത്യാതലത്തില്‍ ഇത് 6.0% ആണ്.

അനുവിനെപ്പോലെ 1963 പേരെ ആത്മഹത്യയിലേക്ക് നയിച്ചതിനു പിന്നില്‍ സര്‍ക്കാരിന്റെ അക്ഷന്തവ്യമായ വീഴ്ചകളുണ്ട്. തൊഴില്‍സാധ്യതകളെല്ലാം തീരെ മങ്ങിനില്ക്കുന്ന സാഹചര്യത്തില്‍ പിഎസ് സി ലിസ്റ്റിന്റെ കാലാവധി നീട്ടാന്‍ വിസമ്മതിച്ചത് ഒന്നാമത്തെ കാരണം. പിഎസ് സി ലിസ്റ്റ് ഇല്ലാത്ത സാഹചര്യം ചൂഷണം ചെയ്ത് സ്വന്തക്കാരെയും ബന്ധുക്കളെയും പാര്‍ട്ടിക്കാരെയും നിയമിച്ചത് മറ്റൊരു കാരണം. പുതിയ തൊഴിലവസരം ഉണ്ടാക്കുന്നതിലും ഉണ്ടായിരുന്നവ നിലനിര്‍ത്തുന്നതിലും സംഭവിച്ച ദയനീയ പരാജയവും കാരണമാണ്.

കേരളത്തില്‍ പുതിയ നിക്ഷേപങ്ങളോ, തൊഴില്‍സാധ്യതകളോ ഉണ്ടാകുന്നില്ല. കേരളത്തിനു പുറത്തും വിദേശത്തുമാണ് മലയാളികള്‍ തൊഴില്‍ കണ്ടെത്തിക്കൊണ്ടിരുന്നത്. അതിന്റെയും കൂമ്പടഞ്ഞു.

സര്‍ക്കാരിന്റെ കയ്യിലുള്ള ഏതാനും തൊഴിലവസരങ്ങള്‍ മാത്രമാണ് 43.3 ലക്ഷം പേരുടെ മുന്നിലുള്ളത്. അത് അനര്‍ഹര്‍ കവര്‍ന്നെടുക്കുമ്പോള്‍ അര്‍ഹിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന വേദനയും നിരാശയും അധികാരികള്‍ തിരിച്ചറിയണം.

പുതിയ പിഎസ്‌സി ലിസ്റ്റ് വരുന്നതുവരെ നാലരവര്‍ഷം വരെ ലിസ്റ്റ് നീട്ടി നല്കിയ ചരിത്രമാണ് യുഡിഎഫ് സര്‍ക്കാരിനുള്ളത്. പിഎസ് സി ലിസ്റ്റ് ഉള്ളതുകൊണ്ട് അനധികൃതനിയമനങ്ങള്‍ തടയുന്നതില്‍ വിജയിക്കുകയും ചെയ്തു. ഇത്തരമൊരൂ തീരുമാനമാണ് ഇടതുസര്‍ക്കാരില്‍ നിന്നും കേരളത്തിലെ 43.3 ലക്ഷം തൊഴില്‍രഹിതരും അവരുടെ കുടുംബങ്ങളും പ്രതീക്ഷിക്കുന്നത്.

Oommen Chandy

Share News