
രാജ്യത്ത് മെയ് 19 മുതല്‍ ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കും
ചെന്നൈ:അടച്ചുപൂട്ടലിനെ തുടർന്ന് രാജ്യത്തിൻറെ പലഭാഗത്തായി കുടിയവർക്കായി മെയ് 19 മുതല്‍ എയര്‍ ഇന്ത്യ ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കുന്നു.ഇവരെ സ്വന്തം നാടുകളിലെത്തിക്കുന്നതിനു വേണ്ടിയാണു മെയ് 19 മുതല്‍ ജൂണ്‍ 2 വരെ പ്രത്യേക സര്‍വീസ് നടത്തുന്നത്.
കേരളത്തില്‍ കൊച്ചിയിലേക്ക് മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. മെയ് 19 മുതല്‍ ജൂണ്‍ 2 വരെ 12 വിമാനങ്ങളാണ് ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഡല്‍ഹിയില്‍നിന്ന് കൊച്ചി, മുംബൈ, ബംഗളുരു, ഹൈദരാബാദ്, അഹമ്മദാബാദ്, അമൃത്സര്‍, ജയ്പുര്‍, ഗയ, വിജയവാഡ, ലക്നോ എന്നീ നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസുണ്ടാകും. മുംബൈയില്‍നിന്ന് വിശാഖപട്ടണം, കൊച്ചി, അഹമ്മദാബാദ്, ബംഗളുരു, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യ സര്‍വീസുകള്‍ നടത്തും. വന്ദേഭാരത് പദ്ധതിയിലൂടെ നിരവധി പ്രവാസികളെ തിരിച്ചെത്തിച്ചതിന്റെ തുടര്‍ച്ചയായാണ് ഈ പ്രത്യേക സര്‍വീസുകള്‍.
ഘട്ടംഘട്ടമായി വിമാനസര്‍വീസ് ആരംഭിക്കുന്നതിന്‍റെ ഭാഗമായാണ് ഷെഡ്യൂള്‍ എന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്. മറ്റ് നടപടികളെല്ലാം പൂര്‍ത്തിയായെന്നും സര്‍വീസിന് എവിയേഷന്‍ മന്ത്രാലയത്തിന്‍റെ അനുമതിക്ക് കാത്തരിക്കുകയാണെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു