
അങ്കമാലി ബെെപ്പാസ്!! കരയാംപറമ്പ് Junction മുതല്‍ അങ്കമാലി റെയില്‍വേ സ്റ്റേഷന്‍ വരെ
ഈ പദ്ധതിയുടെ വിജയത്തിന് വേണ്ടി പ്രയത്നിക്കുന്ന എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ !!
അങ്കമാലി ബൈപ്പാസ്: ഭൂമി ഏറ്റെടുക്കാൻ സ്പെഷ്യല്‍ തഹസില്‍ദാരെ നിയമിച്ചു
*അതിരുകല്ലുകള്‍ ഉടന്‍ സ്ഥാപിക്കുംഅങ്കമാലി ബൈപ്പാസിന്‍റെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കായി സ്പെഷ്യല്‍ തഹസില്‍ദാരെ നിയമിച്ചതായി അങ്കമാലി എം.എല്‍.എ റോജി എം. ജോണ്‍.
കിഫ്ബി തഹസില്‍ദാര്‍ യൂജിന്‍ ജോണ്‍നെയാണ് ഇതിനായി നിയമിച്ചിരിക്കുന്നത്. ബൈപ്പാസിനായി ഏറ്റെടുക്കേണ്ട ഭുമിയില്‍ അതിരുകല്ലുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി ഈ ദിവസങ്ങളില്‍ ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
അതിരുകല്ലുകള്‍ സ്ഥാപിച്ചതിനു ശേഷം ബൈപ്പാസിന്‍റെ നിര്‍വ്വഹണ ചുമതലയുള്ള റോഡ്സ് & ബ്രിഡ്ജസ് ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷനും(ആര്‍.ബി.ഡി.സി.കെ), റവന്യു വകുപ്പും ജോയിന്‍റ് ഇന്‍സ്പെക്ഷന്‍ നടത്തി തുടര്‍ നടപടികള്‍ കൈക്കൊള്ളുന്നതാണ്. ഇതോടൊപ്പം 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ച് പദ്ധതി പ്രദേശത്തെ സാമൂഹ്യാഘാത പഠനവും നടത്തുന്നതായിരിക്കും.കരയാംമ്പറമ്പ് നിന്നാരംഭിച്ച് അങ്കമാലി റെയില്‍വെസ്റ്റേഷന്‍ ഭാഗത്ത് അവസാനിക്കുന്ന അങ്കമാലി ബൈപ്പാസിനായി 275.5 കോടി രൂപയാണ് കിഫ്ബി വഴി അനുവദിച്ചിരിക്കുന്നത്.
കരയാംപറമ്പ് മുതല്‍ അങ്കമാലി റെയില്‍വെ സ്റ്റേഷന്‍ വരെ 3.115 കിലോമീറ്റര്‍ ബൈപ്പാസ് മണ്ണിട്ട് നികത്തി പണിയുന്നതിനായി കിഫ്ബി 190 കോടി രൂപയായിരുന്നു ആദ്യം അനുവദിച്ചത്. എന്നാല്‍ പാരിസ്ഥിതിക പ്രശ്നവും, വെള്ളപ്പൊക്കവും ചൂണ്ടfക്കാട്ടി ഇതില്‍ മാഞ്ഞാലിത്തോടുമായി ബന്ധപ്പെട്ട 1.79 കിലോമീറ്റര്‍ എലിവേറ്റഡ് ഹൈവേ ആയി പണിയണമെന്ന് എം.എല്‍.എ കിഫ്ബിയോട് ആവശ്യപ്പെട്ടിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ 275.5 കോടി രൂപ അനുവദിക്കുകയായിരുന്നു.
ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ എത്രയും വേഗം പൂര്‍ത്തീകരിച്ച് ബൈപ്പാസിന്‍റെ നിര്‍മ്മാണം ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്ന് റോജി എം. ജോണ്‍ എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.