ചന്ദ്രമതി ടീച്ചർ എഴുതിയ പോലെ തിരുവനന്തപുരത്തെ വലിയൊരു സാംസ്കാരിക സാന്നിധ്യം കൂടി വിട്ടു പിരിയുകയാണ്.
ഭാരത് ഭവനു മുന്നിൽ തൈക്കാട് അമ്പലവളവു വഴി എപ്പോൾ പോയാലും മേടയിൽ വീട്ടിലേക്കു കയറണേ എന്നാണ് പത്മജചേച്ചി ആവശ്യപ്പെട്ടിരുന്നത്. ഭാരത് ഭവനിൽ റിപ്പോർട്ടിങ്ങിനു വരുമ്പോഴൊക്കെ കാണണമെന്നും പറഞ്ഞു. ചിലപ്പോഴെല്ലാം കണ്ടു. ഇടയ്ക്കു വിളിച്ചു. എന്തൊരു വൈവിധ്യാർന്ന വ്യക്തിത്വമായിരുന്നു. കഥാകൃത്ത്, കവി, ഗാനരചയിതാവ്, ചിത്രകാരി ,നർത്തകി, പാട്ടുകാരി.. ഒടുവിലായി ഒരു മൗത്ത് ഓർഗണിൽ പാട്ടു വായിക്കുന്ന വിഡിയോയും അയച്ചു. അറിയുന്നതും അറിയപ്പെടാത്തതുമായ എത്രയോ ഭാവങ്ങൾ , മാതൃഭൂമിയിലും കലാകൗമുദിയിലും ജനയുഗത്തിലുമൊക്കെ പ്രസിദ്ധീകരിച്ച ചേച്ചിയുടെ കഥകൾ സമാഹരിച്ചു കൊണ്ടിരിക്കുകയാണ് നിരൂപകനായ […]
Read More