
“ഏകാന്തവാസം ആഗ്രഹിച്ചു, അനുവാദം ലഭിച്ചിട്ടില്ല. കുപ്രചാരണങ്ങളിൽനിന്നും പിന്മാറണം” -മാർ ജേക്കബ് മുരിക്കൻ
സണ്ണി സി എം -പാലാ: വര്ഷങ്ങളായി ഞാൻ സന്യാസ ഏകാന്തവാസം നയിക്കണമെന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. ആ ആഗ്രഹം രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനോടും, മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് അലംചേരി പിതാവിനോടും ഞാൻ പങ്കുവെച്ചിട്ടുള്ളതാണ്. എന്നാൽ ഇതിന്റെ അനുവാദം സംബന്ധിച്ച് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കുടി വരുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണ്. ഇതുമായി ബന്ധപ്പെട്ട് രൂപതയിലെ ചില വൈദികരുടെ പേരെടുത്തു പറഞ്ഞും രൂപതയിലെ കാര്യങ്ങൾ തെറ്റായി അവതരിപ്പിച്ചും നടത്തുന്ന പ്രചാരണങ്ങൾ വേദനാജനകമാണ്. ഇത്തരം കുപ്രചാരണങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ പിൻമാറണമെന്നും മെയ് മൂന്നാം തിയതി ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ മാധ്യമങ്ങൾക്കു നൽകിയ പ്രതേക പ്രസ്താവനയിൽ വ്യക്തമാക്കി.
“ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ സ്ഥാനമൊഴിയുന്ന. “-എന്ന തലകെട്ടിൽ ചില ഓൺലൈൻ മാധ്യമങ്ങൾ ആണ് ഇന്ന് വാർത്ത നൽകിയത്. വത്തിക്കാൻ മെത്രാന്റെ സ്ഥാനത്യാഗത്തിനു അനുവാദം നൽകിയിട്ടില്ല. അദ്ദേഹത്തിന്റെ ആഗ്രഹത്തിന് സീറോ മലബാർ സഭ അംഗീകാരം അംഗീകാരം നൽകിയെന്നും ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചു.
1993 ഡിസംബർ 27-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 2012 ഓഗസ്റ്റ് 24 നാണ് പാലാ രൂപതയുടെ സഹായമെത്രാനായി ചുമതലയേറ്റത്.
വിശുദ്ധ അൽഫോൻസാമ്മയുടെ അമ്മയുടെ കുടുംബമായ മുട്ടുചിറ മുരിക്കൻ കുടുംബത്തിൽ 1963 ജൂൺ 26 നായിരുന്നു മാർ ജേക്കബ് മുരിക്കന്റെ ജനനം.
സ്ഥാനത്യാഗം കത്തോലിക്ക സഭയിൽ സാധ്യമാണ്. സന്യാസിയായി സഭയിൽ തുടരാനുള്ള മാർ ജേക്കബ് മുരിക്കന്റെ ആഗ്രഹത്തെ വികലവും വികൃതവുമായി ചിത്രീകരിക്കുവാനും സഭയെ അവഹേളിക്കുവാനും ശ്രമിച്ചതിനെയാണ് അദ്ദേഹം പ്രസ്താവനയിൽ അപലപിച്ചതും, വാർത്ത നിഷേധിച്ചതും. എന്തിനെയും വിശ്വാസവിരുദ്ധമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് അനവസരത്തിൽ ഉയർന്നുവന്ന സ്ഥാനത്യാഗ വാർത്തയെന്നു സഭാ കേന്ദ്രങ്ങൾ വിലയിരുത്തുന്നു
