
സ്പെഷ്യൽ ട്രെയിൻ തിരുവനന്തപുരത്തെത്തി:ഏഴ് പേർക്ക് രോഗലക്ഷണം
തിരുവനന്തപുരം: ലോക്ഡൗണിൽപ്പെട്ട് ഉത്തരേന്ത്യയിൽ കുടുങ്ങിയവരുമായി ഡൽഹിയിൽ നിന്നുള്ള സ്പെഷ്യൽ ട്രെയിൻ തിരുവനന്തപുരത്തെത്തി. വെള്ളിയാഴ്ച രാവിലെ 400 ഓളം യാത്രക്കാരുമായാണ് ട്രെയിൻ തിരുവനന്തപുരത്തെത്തിയത്.
സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ കോഴിക്കോട്ട് 216 യാത്രക്കാരും എറണാകുളത്ത് 258 യാത്രക്കാരും ഇറങ്ങിയിരുന്നു. കോഴിക്കോട്ട് ഇറങ്ങിയ 6 പേർക്കും തിരുവനന്തപുരത്ത് ഇറങ്ങിയ ഒരു യാത്രക്കാരനും വിഡ് ലക്ഷണങ്ങൾ കണ്ടതിനെതുടർന്ന് 6പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി. വ്യാഴാഴ്ച രാത്രി 10നാണ് ട്രെയിൻ കോഴിക്കോട്ട് എത്തിയത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചിന് തിരുവനന്തപുരത്തുമെത്തി.
വിദ്യാർഥികളും രോഗികളും ഗർഭിണികളും വിനോദയാത്രക്ക് േപായി കുടുങ്ങിയവരും ട്രെയിനിലുണ്ട്. വിശദ പരിശോധനകൾക്ക് ശേഷമാണ് യാത്രികരെ പുറത്തെത്തിച്ചത്. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ വീടുകളിൽ ക്വാറന്‍റീനിലേക്ക് അയച്ചു.
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍നിന്ന് ബുധനാഴ്ച രാവിലെ 11.25-ന് യാത്ര ആരംഭിച്ച ട്രെയിനിന് കോട്ട, വഡോദര, പന്‍വേല്‍, മഡ്ഗാവ്, മംഗളൂരു, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായിരുന്നു സ്റ്റോപ്പുകള്‍ ഉണ്ടായിരുന്നത്.