ബിജെപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്‍ തുടരും

Share News

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്‍ തുടരും. ലോകസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ സുരേന്ദ്രനോട് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചു.

നേരത്തെ സംസ്ഥാന ഘടകങ്ങളെ പുനഃസംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി കെ. സുരേന്ദ്രനെ മാറ്റി കേന്ദ്രമന്ത്രി വി. മുരളീധരനെ നേതൃത്വത്തിലേക്ക് കൊണ്ടുവരുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം വി. മുരളീധരനെ കേന്ദ്രമന്ത്രിസ്ഥാനത്തുനിന്നും മാറ്റുന്നത് തെറ്റായ സന്ദേശത്തിനു വഴി തെളിക്കുമെന്ന വിലയിരുത്തലിൽ കൂടിയാണ് സുരേന്ദ്രനോട് തുടരാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരത്ത് ഇന്ന് ചേർന്ന ബിജെപി ഉന്നതതല യോഗത്തിലാണ് സുരേന്ദ്രനോട് അധ്യക്ഷ സ്ഥാനത്ത് തുടരാൻ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടത്. ഇതോടെ വി. മുരളീധരൻ കേന്ദ്രമന്ത്രിയായി തന്നെ അറ്റിങ്ങലിൽനിന്നും ലോക്സഭയിലേക്ക് ജനവിധി തേടാനാണ് സാധ്യത.

നേരത്തെ ആന്ധ്രപ്രദേശ്, തെലുങ്കാന, പഞ്ചാബ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപി അധ്യക്ഷൻമാരെ മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് സുരേന്ദ്രനെയും നേതൃസ്ഥാനത്തുനിന്നും മാറ്റുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത്.

Share News