
ഫ്രാൻസിലെ നാന്റസിൽ സ്ഥിതിചെയ്യുന്ന പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിലുണ്ടായ തീപിടുത്തത്തിൽ 400 വർഷം പഴക്കമുള്ള ഓർഗൺ കത്തിനശിച്ചു.
ഫ്രാൻസിലെ നാന്റസിൽ സ്ഥിതിചെയ്യുന്ന പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിലുണ്ടായ തീപിടുത്തത്തിൽ 400 വർഷം പഴക്കമുള്ള ഓർഗൺ കത്തിനശിച്ചു.
ഫ്രാൻസിലെ പ്രശസ്തമായ നാന്റസ് കത്തീഡ്രൽ കത്തിച്ചതിനു പിന്നിൽ അഭയാർത്ഥി ആണെന്ന് സൂചന. റുവാണ്ടയിൽ നിന്നും ഫ്രാൻസിൽ എത്തിയ ഒരു അഭയാർത്ഥിയെ ചോദ്യം ചെയ്യാൻ പോലീസ് കസ്റ്റഡിയിൽ എടുത്തതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിസാ കാലാവധി അവസാനിച്ചതിന്റെ ദേഷ്യത്തിലാണ് കത്തീഡ്രൽ കത്തിച്ചത് എന്നാണ് അഭയാർത്ഥി പോലീസിനോട് പറഞ്ഞത്. നാന്റസ് രൂപത നിരവധി തവണ ഈ അഭയാർത്ഥിക്ക് സഹായങ്ങൾ നൽകിയിട്ടുണ്ട്



ദേവാലയം പൂർണ്ണമായും നശിപ്പിക്കാൻ വേണ്ടി ആരോ മുൻകൂട്ടി ദേവാലയത്തിന്റെ മൂന്നു ഭാഗങ്ങളിൽ തീയിട്ടതായാണ് പ്രാഥമിക നിഗമനം. ഓരോ ദിവസവും ശരാശരി രണ്ട് ദേവാലയങ്ങൾ വീതം ഫ്രാൻസിൽ ആക്രമിക്കപ്പെടുന്നുണ്ട്.
സച്ചിൻ ജോസ്