
ഒടുവില്‍ എട്ടാം ദിനത്തിനൊടുവിൽ കുവി തന്നെ അവന്റെ കളിക്കൂട്ടുകാരിയെ കണ്ടെത്തി
ഉണ്ട ചോറ്
ധോണിയുടെ വിരമിക്കലിന്റെ എഴുത്തുകളാണധികവും ഇന്നലെയും ഇന്നുമായി….
പക്ഷേ മനസ്സ് വിങ്ങിയത് മറ്റൊരു വാർത്തയിലാണ്..
..”കുവിയെന്ന പട്ടി ധനുഷ്‌കയെന്ന രണ്ടു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി..”
ആ വാര്‍ത്തയുടെ പിന്നാമ്പുറം കൂടി അറിയുമ്പോഴാണ് വല്ലാതെ പൊള്ളുന്നത്…
എൺപതോളം ജീവനുകളെ മണ്ണിനടിയിലാക്കിയ പെട്ടിമുടിയിലെ ദുരന്തത്തിൽ മണ്ണിലാണ്ടു പോയ പ്രതീഷ് കുമാറെന്ന ചെറുപ്പക്കാരന്റെ കുടുംബം..
. കസ്തൂരിയെന്ന ഭാര്യയും പിന്നെ രണ്ടു മക്കളും…
. അവരുടെ വളർത്തുനായയായ കുവി.
അറിയണം ഈ എട്ടു ദിനങ്ങള്‍… അപകടം നടന്നീട്ട് അന്ന് മുതൽ ഇന്ന് വരെ കുവി ആ ഇടത്തില്‍ നിന്ന് മാറിയില്ല..
.രക്ഷാപ്രവർത്തനെത്തിയവർ ആദ്യ ദിനങ്ങളില്‍ ആട്ടിയോടിക്കുന്നുണ്ട്…
പക്ഷേ പിന്നീടവർ അതിനെയും കൂടെക്കൂട്ടി..
. അവരെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നായിരുന്നു… അവർ കൊടുത്ത ഒരു ഭക്ഷണവും കഴിക്കാൻ ഈ നായ കൂട്ടാക്കിയില്ല…
. ഒടുവില്‍ എട്ടാം ദിനത്തിനൊടുവിൽ കുവി തന്നെ അവന്റെ കളിക്കൂട്ടുകാരിയെ കണ്ടെത്തി.
. രണ്ടു വയസ്സുള്ള ധനുഷ്‌ക എന്ന കുഞ്ഞിനെ…
പുഴയ്ക്ക് കുറുകെ വീണ മരത്തിന്റെ കൊമ്പുകളിൽ തങ്ങിക്കിടന്നിരുന്ന ആ കുഞ്ഞിന്റെ മൃതദേഹം ആദ്യം കണ്ടത് കുവിയായിരുന്നു.
അവന്റെ ഉറക്കെയുള്ള കുരച്ചിൽ കേട്ടാണ് രക്ഷാപ്രവർത്തകർ അവിടേക്കെത്തിയത് പോലും…
അവന്റെ പ്രിയപ്പെട്ട യജമാനന്റെയും കളികൂട്ടുകാരിയുടെയും മൃതദേഹം കണ്ടെത്തിയെങ്കിലും ഇനിയും അവനു പ്രിയപ്പെട്ട രണ്ടു പേർ കൂടി മണ്ണിനടിയിലുണ്ട്..
. പ്രതീഷ്കുമാറിന്റെ ഭാര്യ കസ്തൂരിയും പിന്നെ മറ്റൊരു മകൾ പ്രിയദർശിനിയും….
അവൻ ആ ദുരന്ത ഭൂമിയിൽ അലയുകയാണ്…
അവനെക്കൂടാതെ പ്രിയപ്പെട്ട വീട്ടുകാരെ നഷ്ട്ടപ്പെട്ട മറ്റു രണ്ടു നായകൾ കൂടി ആ ഭൂമിയിൽ തിരയുന്നുണ്ട്…
വെള്ളപ്പൊക്കത്തിൽ എന്ന കഥയിൽ ഉറ്റവരെ കാത്തുനിന്നു ഒടുവിൽ വേദനിപ്പിക്കുന്ന ഓർമ്മ നൽകിയ ഒരു നായയുണ്ട്
… ഉരുള ചോറ് വച്ചു നീട്ടിയ സ്നേഹത്തിന്റെ ഓർമ്മകളെ മരണത്തിനും വേർപെടുത്താനാവില്ലെന്ന വാക്കുകളെ അടിവരയിട്ടെഴുതുന്ന ജീവജാലങ്ങൾ..
. ഈ വാക്കുകൾ എഴുതുമ്പോഴും അങ്ങകലെ ആ കുന്നിൻ ചെരുവിൽ അവൻ അലഞ്ഞു കൊണ്ടിരിക്കുന്നുണ്ടാവും…
