ജൂൺ മാസത്തിലെ രണ്ട് സാധാരണ ദിവസങ്ങ ളാണ് പതിനാലും പതി നഞ്ചും . എന്നാൽ രണ്ട് പേർക്ക് ഇവ പ്രത്യേകത കൾ ഉള്ള ദിവസങ്ങളാണ്.

Share News

*ജൂൺ പതിനാലും പതിനഞ്ചും*

ജൂൺ മാസത്തിലെ രണ്ട് സാധാരണ ദിവസങ്ങ ളാണ് പതിനാലും പതി നഞ്ചും . എന്നാൽ രണ്ട് പേർക്ക് ഇവ പ്രത്യേകത കൾ ഉള്ള ദിവസങ്ങളാണ്. അവരുടെ ജന്മദിനമാണ് ഈ ദിവസങ്ങൾ.

മലയാള ചലച്ചിത്ര ഗാനങ്ങൾക്ക് മാധുര്യമുള്ള സംഗീതം നൽകുന്ന എം. ജയചന്ദ്ര ൻ്റെ ജന്മദിനമാണ് പതിനാല് . മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവും ആഗോള കത്തോലിക്കാ സഭയിലെ കർദിനാൾ സംഘത്തിലെ അംഗവു മായ അത്യഭിവന്ദ്യ കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവാ യുടെ ജന്മദിനമാണ് പതിനഞ്ച്. ഇവർ ഇരുവരുടെയും ഇടയിൽ വളരെ ആഴമുള്ള ഒരു ബന്ധമുണ്ട്.

ജയചന്ദ്രൻ തിരുവനന്തപുരത്തെ പ്രശസ്തമായ മാർ ഈവാ നിയോസ് കോളേജിലാണ് പ്രീഡിഗ്രിക്ക് പഠിച്ചത്. പ്രിൻസിപ്പലായിരുന്ന റവ. ഡോ. തോമസ് കൊട്ടാരത്തിൽ അച്ചന് വളരെ വാൽസല്യമുള്ള വിദ്യാർത്ഥിയായിരുന്നു താനെന്ന് ജയചന്ദ്രൻ ഓർക്കാറുണ്ട്. മാർ ഈവാനിയോസ് കോളേ ജിനോട് അദ് ദേഹം പുലർത്തിയ ബന്ധം ഏറെ ആഴമുള്ളതായിരുന്നു.

അവിടെ പഠിച്ച അനേകം പേരും അവരുടെ മക്കളെയും അവിടെ പഠിപ്പിക്കുവാൻ ആഗ്ര ഹിച്ച് എത്താറുണ്ട്. 1980- 90 കാലങ്ങളിലെ കാമ്പസല്ല ഇന്നത്തേത്. കാമ്പസ് വളരെ വളർന്നിരി ക്കുന്നു. വിവിധ സ്ട്രീമുകളിൽ പഠിക്കു വാൻ പുതിയ കോളേജുകൾ, പുതിയ ഹോസ്റ്റലുകൾ അങ്ങനെ കാമ്പസിൻ്റെ മുഖം മാറ്റി , അത് മാർ ഈവാനി യോസ് വിദ്യാ നഗറായി.

നാലഞ്ച് വർഷങ്ങൾക്കു മുൻപ് കാമ്പസിലെ മാർ ബസേലിയോസ് എഞ്ചി നീയറിംഗ് കോളേജിലെ ബർസാർ വിൽസണച്ചൻ എം. ജയചന്ദ്രനെയും കൂട്ടി പട്ടത്തെ ബിഷപ്സ് ഹൗസിലെത്തി. ക്ലീമിസ് ബാവായെ കാണാൻ . ജയചന്ദ്രൻ്റെ രണ്ടാൺ മക്കളിൽ മൂത്തയാളെ എഞ്ചിനീയറിംഗിന് മാർ ബസേലിയോസിൽ ചേർ ക്കാൻ ആഗ്രഹിക്കുന്നു. ഏറെ നേരം അവർ സംസാരിച്ചിരുന്നു. അന്നാണ് ഞാൻ ജയചന്ദ്രനെ പരിചയപെടു ന്നത്. ആ ബന്ധം ഞാനും പൊന്നുപോലെ സൂക്ഷിക്കുന്നു. അതിനു ശേഷം തിരുമേനിയും ജയചന്ദ്രനും പല പ്രാവശ്യം കണ്ടുമുട്ടി. തിരുമേനിയുടെ ഫീസ്റ്റിന് ജയചന്ദ്രൻ ജനുവരി രണ്ടിന് അരമനയിലെത്തും. വൈകിട്ട് നടക്കുന്ന സ്നേഹ വിരുന്ന് ജയചന്ദ്രൻ്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ചിട്ടുണ്ട്. മുന്നറിവില്ലാതെ സമയത്തു പറഞ്ഞാലും അദ്ദേഹം അത് സന്തോഷ ത്തോടെ ചെയ്യുമായി രുന്നു. രണ്ട് വർഷം മുൻപ് ജയചന്ദ്രൻ തൻ്റെ വീട്ടിലേക്ക് തിരുമേനിയെ ക്ഷണിച്ചു. പോയത് ഒരു ജൂൺ പതിനഞ്ചിനാ യിരുന്നു. അന്ന് തിരുമേനിയുടെ ജന്മദിന മായിരുന്നു. ആ വർഷം തിരുമേനി തൻ്റെ ജന്മദിനം ആഘോഷിച്ചത് ജയചന്ദ്രൻ്റെ കുടുംബ ത്തോടൊപ്പമായിരുന്നു. ഞാനും വിൽസണച്ചനും ഒപ്പമുണ്ടായിരുന്നു.

ഇതിനിടയിൽ തിരുമേനിയുടെ ചിരകാല സ്വപ്നമായിരുന്ന ഒരു സംഗീത ആൽബം – മാർ ഈവാനിയോസ് തിരുമേനിയെ കുറിച്ച് – തയ്യാറാക്കാനുള്ള പദ്ധതികൾ ആലോചിച്ചു. ആദ്യ ആലോചനയിൽ വിൽസണച്ചനും നാലാഞ്ചിറയിലെ ടോണി ച്ചായനും. സംഗീതമറിയി ല്ലങ്കിലും ഞാനും ഈ ആലോചനയുടെയെല്ലാം ഭാഗമായി. മാർ ഈവാനിയോസിലെ തന്നെ പൂർവ്വ വിദ്യാർത്ഥിയായ വയലാർ ശരത്ചന്ദ്ര വർമ്മയെ പാട്ടുകൾ എഴുതുവാൻ ഏല്പിച്ചു. ഈ പാട്ടു കളോടൊപ്പം ബാവാ തിരുമേനി ഒരു പാട്ടെഴുതി. ” മനസിൻ മഹസെ മാർ ഈവാനിയോസെ” . വിൽസണച്ചനും ഷൈലാ തോമസും പാട്ടുകൾ എഴുതി. ഒടുവിൽ ഈ പാട്ടുകൾക്ക് സംഗീതം നൽകി ഒരു ആൽബമായി പ്രസിദ്ധീകരിക്കുവാനുള്ള ഭാരിച്ച ഉത്തരവാദിത്തം എം.ജയചന്ദ്രൻ ഏറ്റെ ടുത്തു. കെ.എസ് ചിത്രയടക്കം മലയാളത്തിലെ മുൻനിര ഗായകരെ നിരത്തി ഗിരിദീപം എന്ന മ്യൂസിക് ആൽബം ഒടുവിൽ പ്രസിദ്ധീകരിച്ചു. ഇതിൻ്റെ റെക്കോർഡിംഗുമായി ബന്ധപ്പെട്ട് തിരുമേനിയോടൊപ്പം ഞാനും വിൽസണച്ചനും ചെന്നൈയിൽ പോയി. കുഞ്ഞു ഗായിക ശ്രേയക്കുട്ടിയോടൊപ്പ മുള്ള ഗാനരംഗം ചിത്രീകരിച്ചു. എം. ജയചന്ദ്രൻ ഒരു രൂപാ പോലും പ്രതിഫലം വാങ്ങാതെയാണ് ആ വലിയ ദൗത്യം ഏറ്റെടുത്ത് ചെയ്തു തന്നത്.

ഞാൻ അഞ്ചലിലേക്ക് വന്നപ്പോൾ ഒരു ദിവസം ജയചന്ദ്രൻ അഞ്ചലിൽ വരാമെന്നു സമ്മതിച്ചു. അങ്ങനെ കഴിഞ്ഞ വർഷം സെൻ്റ് ജോൺസ് സ്കൂളിലെ വാർഷിക ത്തിന് ചീഫ് ഗസ്റ്റായി എത്തി. തിരുമേനി യോഗാധ്യക്ഷനും.ഇരുവരും സ്റ്റേജിൽ ഇരിക്കുമ്പോൾ തിരുമേനി രചിച്ച് ജയചന്ദ്രൻ സംഗീതം നൽകി കെ.എസ് ചിത്ര പാടിയ ഗിരദീപത്തിലെ “മനസിൻ മഹസേ മാർ ഈവാനി യോസെ ” എന്ന ഗാനം സെൻ്റ് ജോൺസിലെ നൂറ് കുരുന്നു സംഗീത പ്രതിഭകളുടെ ഗായക സംഘം പാടി. മ്യൂസിക് ടീച്ചർമാരായ അശ്വതിയും ആര്യയും ഏറെ അധ്വാനിച്ചു. ജയചന്ദ്രൻ അവരെ അടുത്ത് ചെന്ന് അഭിനന്ദിച്ചു , ഒപ്പം ഫോട്ടോയും എടുത്തു.

ഇന്ന് (ജൂൺ 14, ഞായർ 2020) ഉച്ചക്ക് തിരുമേനിയോടൊപ്പം ജയചന്ദ്രൻ്റെ കോട്ടൺ ഹിൽ കാർമൽ ആശ്രമ ത്തിനു സമീപമുള്ള പുതിയ വീട്ടിൽ പോയി. രണ്ടു മണിക്കൂർ സമയം തിരുമേനി അവിടെ ചെലവഴിച്ചു, പ്രാർത്ഥിച്ചു, സമ്മാനം നൽകി. അദ്ദ്ദേഹത്തിൻ്റെ പത്നി പ്രിയ ഉണ്ടാക്കിയ രുചികരമായ ഭക്ഷണം കഴിച്ചു. ജയചന്ദ്രനും കുടുംബവും തിരുമേനിയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിച്ചു. ജാഡകളി ല്ലാത്ത ഒരു സാധാരണ മനുഷ്യനെയാണ് ജയചന്ദ്രനിൽ കാണുവാൻ സാധിക്കുന്നത്. അവസരത്തിനും അംഗീകാരത്തിനുമായി സ്വന്തം വിശ്വാസങ്ങളെയും ആദർശങ്ങളെയും തള്ളി പറഞ്ഞിട്ടില്ലാത്ത മാന്യൻ. എളിമ ഒരു ചെറു ചലനത്തിൽ പോലും വ്യക്തം. ജയചന്ദ്രന് ജന്മദിനാശംസകൾ.

തിരുമേനിക്ക് നാളെ ജൂൺ പതിനഞ്ച്, 61 വയസ്. വലിയ ആഘോഷങ്ങളില്ല. അതാണ് രീതി. കേരളത്തിൻ്റെ പൊതു സമൂഹത്തിൻ്റെ മനസ്സറി ഞ്ഞ് എല്ലാ വിഭാഗങ്ങ ളോടും സംവദിക്കുവാ നുള്ള തിരുമേനിയുടെ അപാരമായ കഴിവ് അൽഭുതപെടുത്തിയിട്ടുണ്ട്. സ്നേഹപൂർവ്വം ഒരു വീട് പദ്ധതിയിലൂടെ 2000 കുടുംബങ്ങളെ അടച്ചുറ പ്പുള്ള ഒരു വീട്ടിൽ പാർക്കുവാൻ സഹായിച്ചു. നാമഹേതുക തിരുനാൾ ഒരു വലിയ ജീവകാരുണ്യ പദ്ധതിക്ക് തുടക്കം കുറിക്കുന്ന അവസരമാക്കി.

എഴുതിയാൽ ഏറെയുണ്ട്. ഒപ്പം പ്രവർത്തിക്കുവാൻ ലഭിച്ച എല്ലാ അവസരവും അഭിമാനത്തോടെയാണ് കണ്ടത്.

തിരുമേനി സഭക്കും സമൂഹത്തിനും വലിയ അനുഗ്രഹമാണ്.

ജന്മദിനാശംസകൾ. ദീർഘായുസിനായി പ്രാർത്ഥിക്കുന്നു.

Bovas Mathew

Catholic priest belongs to the Major Archdiocese of Trivandrum, India (Syro Malankara Church)

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു