
സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം : കേരളത്തിൽ 211 പേർക്ക് കൂടി വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
മലപ്പുറം ജില്ലയിൽ നിന്നും 35 പേർക്കും, കൊല്ലം ജില്ലയിൽ നിന്നും 23 പേർക്കും, ആലപ്പുഴ, തൃശൂർ ജില്ലകളിൽ നിന്ന് 21 പേർക്ക് വീതവും, കണ്ണൂർ ജില്ലയിൽ നിന്നും 18 പേർക്കും, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ നിന്ന് 17 പേർക്ക് വീതവും, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നിന്ന് 14 പേർക്ക് വീതവും, പത്തനംതിട്ട, കാസർകോട് ജില്ലകളിൽ നിന്ന് ഏഴ് പേർക്ക് വീതവും, ഇടുക്കി ജില്ലയിൽ നിന്നും 2 പേർക്കും, വയനാട് ജില്ലയിൽ നിന്നും ഒരാൾക്കും ആണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇതിൽ 138 പേർ വിദേശത്ത് നിന്നും 39 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 27 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന 201 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ നിന്നും 68 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നും 29 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നും 20 പേരുടെയും (തൃശൂർ-1), കോട്ടയം ജില്ലയിൽ നിന്നും 16 പേരുടെയും (പത്തനംതിട്ട-1), കണ്ണൂർ ജില്ലയിൽ നിന്നും 13 പേരുടെയും (എറണാകുളം-1, കാസറഗോഡ്-1), കാസറഗോഡ് ജില്ലയിൽ നിന്നും 12 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നും 11 പേരുടെയും, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നും 10 പേരുടെ വീതവും, തിരുവനന്തപുരം (കൊല്ലം-1), തൃശൂർ ജില്ലകളിൽ നിന്നും 5 പേരുടെ വീതവും, ആലപ്പുഴ ജില്ലയിൽ നിന്നും 2 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 177011 പേർ നിരീക്ഷണത്തിലാണ് . ഇവരിൽ 174117 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽക്വാറന്റൈൻ, 2894 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതുവരെ 191773 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിൾ, റിപീറ്റ് സാമ്പിൾ, ഓഗ്മെന്റെഡ് ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 4834 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. ഇത് കൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ പ്രൈയോറിറ്റി ഗ്രൂപ്പുകളിൽ നിന്ന് 53922 സാമ്പിളുകൾ ശേഖരിച്ചതിൽ 51840 സാമ്പിളുകൾ നെഗറ്റീവ് ആയി.