
കോവിഡ്:ലോകത്താകെ രോഗികളുടെ എണ്ണം 1.06 കോടിയിലേക്ക്
വാഷിംഗ്ടണ്‍ ഡിസി: വിവിധ രാജ്യങ്ങൾ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം അതിവേഗത്തിൽ വർധിക്കുന്നു. നിലവിൽ കോവിഡ് ബാധിതരുടെ എണ്ണം 1,05,74,398 ആയി. ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,13,143 ആയി.
57,83,996 പേർക്കാണ് ഇതുവരെ കോവിഡിൽ നിന്ന് രോഗമുക്തി നേടാനായത്. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരമാണിത്.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകൾ ഇനി പറയും വിധമാണ്. അമേരിക്ക- 27,27,061, ബ്രസീൽ- 14,08,485, റഷ്യ- 6,47,849, ഇന്ത്യ-5,85,792, ബ്രിട്ടൻ- 3,12,654, സ്പെയിൻ- 2,96,351, പെറു- 2,85,213, ചിലി- 2,79,393, ഇറ്റലി- 2,40,578, ഇറാൻ- 227,662.
മേൽപറഞ്ഞ രാജ്യങ്ങളിൽ വൈറസ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടവർ അമേരിക്ക- 1,30,106, ബ്രസീൽ- 59,656, റഷ്യ- 9,320, ഇന്ത്യ-17,410, ബ്രിട്ടൻ- 43,730, സ്പെയിൻ- 28,355, പെറു- 9,677, ചിലി- 5,688, ഇറ്റലി- 34,767, ഇറാൻ- 10,817.
മെക്സിക്കോയിലും പാക്കിസ്ഥാനിലും തുർക്കിയിലും കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. മെക്സിക്കോയിൽ 2,20,657 പേർക്കും, പാക്കിസ്ഥാനിൽ 2,09,337 പേർക്കും തുർക്കിയിൽ 2,00,412 പേർക്കുമാണ് കോവിഡ് ബാധിച്ചിട്ടുള്ളത്.
മേൽപറഞ്ഞ രാജ്യങ്ങൾക്ക് പുറമേ ഒരു ലക്ഷത്തിനു മുകളിൽ കോവിഡ് ബാധിതരുള്ള രാജ്യങ്ങൾ ആറാണ്. അവ ഇനിപറയും വിധമാണ് ജർമനി, സൗദി അറേബ്യ, ഫ്രാൻസ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, കാനഡ. കൊളംബിയയിലും ഖത്തറിലും കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്