ഡല്‍ഹി അടുത്ത വുഹാനോ? കൊവിഡ് കേസുകളില്‍ മുംബൈയെ മറികടക്കാന്‍ ‘രാജ്യതലസ്ഥാനം’

Share News

രാജ്യം കൊവിഡിന്റെ പിടിയിലായിരിക്കുകയാണ്. ലോക്ക്ഡൗണ്‍ നടപ്പാക്കിയിട്ടും രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നില്ല. ഇപ്പോള്‍ രാജ്യതലസ്ഥാനം പേടിസ്വപ്‌നമായിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യതലസ്ഥാനത്ത് കൊറോണവൈറസ് രോഗികള്‍ 3,000 പിന്നിട്ടതോടെ തമിഴ്‌നാടിനെ മറികടന്ന് ഡല്‍ഹി രണ്ടാമതെത്തി. ഡല്‍ഹി കൊവിഡിന്റെ കേന്ദ്രമായി അടുത്തുതന്നെ മാറുമെന്നാണ് കണക്കാക്കുന്നത്. മാത്രമല്ല, ഡല്‍ഹി അടുത്ത വുഹാനോ എന്ന തരത്തിലും ആശങ്കകള്‍ ഉയരുന്നുണ്ട്.

ഡല്‍ഹിയില്‍ നിലവില്‍ 59,746 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ മൂന്നിലൊന്നു കേസുകളും കഴിഞ്ഞയാഴ്ചയിലേതാണ്. 59,377 കൊവിഡ് കേസുകളോട് തമിഴ്‌നാട് മൂന്നാമതെത്തി. 1.32 ലക്ഷം കൊവിഡ് കേസുകളോടെ മഹാരാഷ്ട്രയാണ് ഒന്നാമതെങ്കിലും മുംബൈ നഗരത്തെ മറികടക്കാന്‍ ഡല്‍ഹി ഒരുങ്ങിക്കഴിഞ്ഞതായാണ് കൊവിഡ് കണക്കുകള്‍ വ്യക്തമാക്കുന്നത്. താമസിയാതെ ആ കണക്കുകളെ ഡല്‍ഹി മറികടക്കും

66,500 കൊവിഡ് രോഗികളുള്ള മുംബൈയില്‍ ഈയിടെയായി കൊവിഡ് കേസുകള്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയിലെ 18,000 ത്തിലധികം രോഗികളുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വെറും 8,000 പുതിയ കൊവിഡ് കേസുകളാണ് മുംബൈയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. 41,172 കൊവിഡ് രോഗികളുള്ള ചെന്നൈ അധികം പുറകിലല്ല. രാജ്യത്തെ മൊത്തം കൊവിഡ് കേസുകളില്‍ 40 ശതാമനവും ഈ മൂന്ന് നഗരങ്ങളും ചേര്‍ന്നാണ്.

രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച 4.25 ലക്ഷം കൊവിഡ് രോഗികളില്‍ 2.27 ലക്ഷം രോഗികളാണ് രോഗമുക്തി നേടിയിട്ടുള്ളത്. ഞായറാഴ്ച 14,000 ത്തോളം പുതിയ കേസുകള്‍ കണ്ടെത്തിയപ്പോള്‍ ഇതില്‍ 7,000 ത്തോളം കേസുകള്‍ മഹാരാഷ്ട്രയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 90,000 ത്തിലധികം പുതിയ കൊവിഡ് കേസുകളാണ് രാജ്യമെമ്പാടും റിപ്പോര്‍ട്ട് ചെയ്തത്. മറ്റു ആഴ്ചകളെക്കാളും വ്യത്യസ്തമായി ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഈ ആഴ്ചയിലാണ്. ജൂണ്‍ 7 -14 നും ഇടയില്‍ 75,000 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍, ഈ ആഴ്ചയ്ക്കു മുമ്പ് 66,000 രോഗികളാണ് സ്ഥിരീകരിച്ചത്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു