“നിങ്ങളറിയുമോ, എന്തു കൊണ്ട് അവരെ ഒരേകുഴിയി ൽ അടക്കിയെന്ന്?

Share News

ഗോമതി അക്ക പറഞ്ഞത്!”നിങ്ങളറിയുമോ, എന്തു കൊണ്ട് അവരെ ഒരേകുഴിയി ൽ അടക്കിയെന്ന്?പെട്ടിമുടി ദുരന്തത്തിൽ മരിച്ച 18 പേരെ ഒരേകുഴിയിലാണ് അടക്കം ചെയ്തത്. അത് എല്ലാവരും കണ്ടു. എന്തുകൊണ്ട് അവരെ ഒരേകുഴിയിൽ അടക്കിയെന്ന് നിങ്ങൾക്ക് ആർക്കുമറിയില്ല.!

Goamthi

ഞങ്ങളെ അടക്കം ചെയ്യാൻ സ്വന്തമായി ഭൂമിയില്ല. ഈ മണ്ണി ൽ ജനിച്ചവരാണ് ഞങ്ങൾ. ഞങ്ങൾക്ക് പട്ടയത്തിന് അർ ഹതയില്ലേ. ഇത് ഞങ്ങളുടെ മണ്ണാണ്.! ഞങ്ങൾ പിറന്നു വീണ് വളർന്ന മണ്ണാണിത്.! പക്ഷേ ഇത് ഞങ്ങൾക്ക് സ്വന്ത മല്ല. എല്ലാവരും പറയുന്നത് ഇത് ടാറ്റ കമ്പനിയുടെ ഭൂമി, കണ്ണൻ ദേവൻ കമ്പനിയുടെ ഭൂമി, പ്രൈവറ്റ് ഭൂമി എന്നെല്ലാ മാണ്. ഇത് കമ്പനിയുടെ ഭൂമിയാണെന്നതിന് ഒരു രേഖ യും അവരുടെ  കൈയ്യിലില്ല.

ഇത് ഞങ്ങൾ ജനിച്ച് വളർന്ന് പണിയെടുത്ത് ജീവിക്കുന്ന ഭൂമിയാണ്.കമ്പനി വീട് വിട്ടാൽ ഞങ്ങൾ സ്വന്തമായി വീടില്ലാ ത്തവരാകും. തെരുവിലേക്ക് പോകണം. അതിനാൽ ഞങ്ങ ൾ കമ്പനിയുടെ അടിമകളെ പോലെ ഇവിടെ കഴിയേണ്ടി വരുന്നു.

58 വയസ് തികയുമ്പോൾ വീട് പൂട്ടി താക്കോൽ കമ്പനിയുടെ പക്കൽ ഏൽപ്പിച്ചാലെ ഞങ്ങ ൾക്ക് പെൻഷൻ ആയതിൻ്റെ ആനുകൂല്ല്യങ്ങൾ ലഭിക്കൂ. ഞങ്ങൾ പിന്നെ എങ്ങോട്ടു പോകും. ഞങ്ങൾക്ക് സ്വന്തമാ യി ഭൂമിയില്ല. വീടില്ല. ഈ ദുരിത ങ്ങളെല്ലാം എത്ര നാളായി പറയുന്നു

ഞങ്ങൾ തമിഴരാണോ മലയാ ളികളോണോ എന്ന് ഞങ്ങൾ ക്ക് അറിയില്ല. രണ്ടും ചേർന്ന താണ് ഞങ്ങളുടെ ഭാഷ. ഞാൻ പിറന്നത് കേരളത്തിലാ ണ്. എന്നെപോലെ കേരളത്തി ൽ പിറന്ന് വളർന്നവരാണ് ഇപ്പോൾ ഇവിടെയുള്ളവരെ ല്ലാം. ഞങ്ങൾ എങ്ങിനെ തമിഴ്നാട്ടുകാരാകും. ഞങ്ങളുടെ അപ്പനമ്മമാർ, മുത്തശ്ശി, മുത്തച്ഛന്മാർ എല്ലാവരും ഇവിടെ ജനിച്ചവരാണ്.

രാവിലെ നിങ്ങൾ ഊതിയാറ്റി കുടിക്കുന്ന ചായ ഞങ്ങളുടെ രക്തമാണ്. തോട്ടം തൊഴിലാ ളിയുടെ രക്തമാണ് നിങ്ങളുടെ ചായയുടെ നിറം.

ഞങ്ങളുടെ ഈ കഷ്ടപ്പാട് നിങ്ങളാരും അറിയുന്നില്ല. പെട്ടിമുടിയിൽ നല്ല റോഡില്ല, ഭയങ്കര കുന്നുകൾ, ഭയങ്കര മഴ, നിറയെ അട്ടകൾ, ഭയങ്കര തണുപ്പ്. ഒരുമണിക്കൂർ പോലും ഇവിടെ നിൽക്കാൻ ആളുകൾക്ക് പറ്റില്ല.

നിങ്ങളോർക്കണം, ഞങ്ങൾ രാവിലെ എട്ടുമണി മുതൽ തോട്ടത്തിൽ നിൽക്കണം. കൊടും തണുപ്പിൽ മഴയെല്ലാം നനഞ്ഞ്, കാലിൽ കടിക്കുന്ന അട്ടകൾക്ക് രക്തം കൊടു ത്താണ് ഞങ്ങൾ പണി ചെയ്യു ന്നതെന്ന്.

ഞങ്ങൾക്ക് നല്ല സ്കൂളില്ല, നല്ല ആശുപത്രിയില്ല, ഞങ്ങളുടെ മക്കൾക്ക് നല്ല ജോലിയില്ല. ഒറ്റമുറി വീട്ടിൽ കഴിയുന്നു. ഒരു ബഡ്റൂമും അടുക്കളുയുമുള്ള വീട്ടിൽ മക്കളും മുത്തച്ഛൻ മാരും മുത്തശ്ശികളുമെല്ലാമാ യി രണ്ടും മൂന്നും കുടുംബങ്ങ ൾ കഴിയുന്നു. നൂറ് വർഷം പഴക്കമുള്ള വീട്ടിൽ ഞങ്ങൾ ഇത്രപേരും എങ്ങിനെ കഴിയു ന്നുവെന്ന് കമ്പനിക്കുപോലും അറിയില്ല. .

എൻ്റെ വീട് നിങ്ങൾ കാണ ണം. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയാണ് ഇതിനകത്തിരി ക്കുന്നത്. .350 രൂപയെന്ന തുച്ഛമായ കൂലിയിൽ നിന്ന് മിച്ചം പിടിച്ചാ ണ് മക്കളെ ഞങ്ങൾ പഠിപ്പിക്കു ന്നത്. എനിക്ക് രാഷ്ട്രീയം അറിയില്ല. അഞ്ചുവർഷം മുമ്പ് നടന്ന സമരസമത്തിനപ്പുറം രാഷ്ട്രീയം ഞങ്ങൾക്കറിയില്ല. മാസാമാസം 25 കിലോ അരി സൗജന്യമായി നൽകുമെന്ന് പറഞ്ഞു. എല്ലാം വാഗ്ദാനത്തി ലൊതുങ്ങി.

ഞങ്ങൾക്കും ജീവിക്കണം.! സ്വന്തമായി ഒരു തുണ്ട് മണ്ണ് ഞങ്ങൾക്കും വേണം. തേയില തോട്ടം, ഈ വീട്, കുടുംബം അതിനപ്പുറം ഞങ്ങൾക്ക് ഒരു ലോകമില്ല. ഒന്നും അറിയുകയു മില്ല. ഞങ്ങൾക്ക് വേണ്ടി പറയാനും ആരുമില്ല.

ഞങ്ങൾക്ക് ഈ ദുരിത ജീവിത ത്തിൽ നിന്ന് കരകയറണം!. (പൊട്ടി കരയുന്നു) നിങ്ങൾക്ക് നിയമ ങ്ങളറിയാമല്ലോ. എന്തെ ങ്കിലും ഞങ്ങൾക്ക് വേണ്ടി ചെയ്യണം.!

ഇനി ഒരു പെട്ടിമുടി ഉണ്ടാകരു ത്. . ഞങ്ങളെ പേരമക്കളെങ്കി ലും നന്നായി വളരണം. അവ രെങ്കിലും അടിമകളല്ലെന്ന ബോധത്തോടെ വളരണം

.ഞങ്ങൾ വെറും മണ്ണിൽ കിടന്നുറങ്ങുന്നവരാണ്. മാറി മാറി ഭരിക്കുന്ന , എൽ.ഡി.എഫും യു.ഡി.എഫും തോട്ടം തൊഴിലാളിയുടെ പ്രശ്നങ്ങൾക്ക് നേർക്ക് എപ്പോഴും കണ്ണടയ്ക്കും.

ഞങ്ങളുടെ മക്കൾക്കും മികച്ച സ്കൂളുകളിൽ പഠിക്കണം. പ്ലസ്ടു കഴിഞ്ഞ് ഞങ്ങളുടെ മക്കൾക്ക് കോളേജിൽ പ്രവേശനം ലഭിക്കണമെങ്കിൽ എം.എൽ.എയുടെ ശിപാർശ വേണം.

ഞങ്ങളുടെ മക്കൾ ഉന്നത വിദ്യാഭ്യാസം അർഹിക്കു ന്നില്ലേ.?

മുമ്പ് സമരം നടത്തിയപ്പോൾ മന്ത്രി എം.എം മണി ഞങ്ങളെ ആക്ഷേപിച്ചു. സമരമല്ല മറ്റേ പ്പണിയാണ് നടന്നതെന്ന് പറഞ്ഞു. ഈ ആക്ഷേപങ്ങ ളെയെല്ലാം ഞങ്ങൾ സഹിച്ചു.

ഞങ്ങളുടെ മക്കൾ ബ്രിട്ടീഷു കാരൻ്റെ കാലത്ത് സ്ഥാപിച്ച കമ്പനി സ്കൂളിലാണ് പഠിക്കു ന്നത്. ഞാൻ പഠിച്ച അതേ സ്കൂളിലാണ് എൻ്റെ പേരക്കുട്ടി കളും പഠിക്കുന്നത് !

തലമുറകളായി ഞങ്ങൾ അടിമകളെ പോലെ കഴിയുന്നു എന്നതിന് ഉദാഹരണവുമാണി ത്. എൻ്റെ വീട്ടുകാരന് അസുഖ മാണ്. അതിനാൽ എനിക്ക് കമ്പനിയിൽ പോകാൻ കഴിയു ന്നില്ല.

അപ്പോൾ വീടൊഴിയേ ണ്ടിവരും. അതിൽ നിന്ന് രക്ഷപെടാൻ എൻ്റെ മകന് ജോലി നൽകണമെന്ന് പറ ഞ്ഞ് കമ്പനിയിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ്.

വീടൊഴിഞ്ഞാൽ തെരുവിലേ ക്ക് ഇറങ്ങേണ്ടിവരും. ഈ ഗതിയാണ് തോട്ടം തൊഴിലാളി കൾ എല്ലാവർക്കും.

പഴയ വീടുകളിൽ ജീവൻ ഭയന്നാണ് എല്ലാവരും കഴിയു ന്നത്. എന്ത് പറയണമെന്ന് എനിക്ക് അറിയില്ല.

എനിക്ക് സങ്കടം സഹിക്കാൻ കഴിയു ന്നില്ല. നിയമങ്ങൾ അറിയുന്ന വർ ഞങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം !”

ഭൂസമര സമിതി സംഘടിപ്പിച്ച വെബിനാറിൽ പങ്കെടുത്തു കൊണ്ട് G ഗോമതി ചെയ്ത പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ !

[മൊഴിമാറ്റം നടത്തി യത് ബിനു.ഡി.രാജ് ]

പി വി ആൽബി
Share News