ജലസേചന വകുപ്പ് ആവശ്യമായ മഴക്കാല മുന്നൊരുക്കങ്ങൾ സ്വീകരിച്ചു- മന്ത്രി കെ. കൃഷ്ണൻകുട്ടി

Share News

തിരുവനതപുരം;മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പ് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.
കേരളത്തിൽ ജലസേചന വകുപ്പിന് കീഴിൽ 16 ഡാമുകളും 4 ബാരേജുകളും നിലവിലുണ്ട്.  16 ഡാമുകളുടെ മൊത്ത സംഭരണശേഷി 1570.99 ദശലക്ഷം ഘനമീറ്റർ ആണ്. ഞായറാഴ്ചത്തെ നിലയിൽ ജലസേചനവകുപ്പിന്റെ കീഴിലുള്ള ഡാമുകളിൽ  39.17 ശതമാനം (615.35 ദശലക്ഷം ഘനമീറ്റർ) ജലം ഉണ്ട്.
എമർജൻസി ആക്ഷൻ പ്ലാൻ
ജല സേചന വകുപ്പിൽ കേന്ദ്ര ജല കമ്മീഷൻ നിഷ്‌കർഷിച്ച പ്രകാരം തയ്യാറാക്കിയ 14 എമർജൻസി ആക്ഷൻ പ്ലാനിൽ 12 എമർജൻസി ആക്ഷൻ പ്ലാൻ  (നെയ്യാർ, മലങ്കര, ചിമ്മിനി, വാഴാനി, മലമ്പുഴ, പോത്തുണ്ടി, കാഞ്ഞിരപ്പുഴ, ചുള്ളിയാർ, മീങ്കര, വാളയാർ, കുറ്റ്യാടി, പഴശ്ശി ), ജലസേചന വകുപ്പിന്റെ വെബ്സൈറ്റിലും, കേന്ദ്ര ജല കമ്മീഷന്റെ, ഡാം  സേഫ്റ്റി  വെബ്സൈറ്റിലും പ്രസിദ്ധികരിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും കൈമാറിയിട്ടുണ്ട്. ഇതിൻ പ്രകാരം പാലക്കാട് ജില്ലയിലെ 6 ഡാമുകളുടെ  സ്റ്റേക്ക് ഹോൾഡേഴ്‌സ് മീറ്റിംഗ് മാർച്ച് 2020 ൽ നടത്തി.
കല്ലട, പീച്ചി എന്നിവയുടെ എമർജൻസി ആക്ഷൻ പ്ലാൻ പ്രസിദ്ധികരിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചുവരുന്നു.  ഏഴൂ ദിവസത്തിനകം ഇവ പ്രസിദ്ധീകരിക്കും.
ഓപ്പറേഷൻ ആൻഡ് മെയിൻറെനൻസ് മാനുവൽ
ജല സേചന വകുപ്പിന്  കീഴിലുള്ള 18 ഡാമുകളുടെ/ ബാരേജ് ഓപ്പറേഷൻ ആൻഡ് മെയിൻറെനൻസ് മാനുവൽ തയ്യാറാക്കി. കേന്ദ്ര ജല കമ്മീഷന്റെ നിർദ്ദേശാനുസരണം  11 ഡാമുകളുടെയും  (നെയ്യാർ, കല്ലട, മലങ്കര, പീച്ചി, ചിമ്മിനി, വാഴാനി, മലമ്പുഴ, പോത്തുണ്ടി, ചുള്ളിയാർ, മീങ്കര, വാളയാർ) ഭൂതത്താൻകെട്ട് ബാരേജിന്റെയും ഓപ്പറേഷൻ ആൻഡ് മെയിൻറെനൻസ് മാനുവൽ പ്രസിദ്ധീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്.
റൂൾ  കർവ്
കേന്ദ്ര ജല കമ്മീഷന്റെ നിർദ്ദേശാനുസരണം 200 ദശലക്ഷം ഘനമീറ്ററിനു മുകളിൽ സംഭരണശേഷിയുള്ള ഡാമുകളുടെ വെള്ളപൊക്ക നിയന്ത്രണത്തിനായിട്ടാണ് സാധാരണ റൂൾ  കർവ് വിഭാവനം ചെയ്യുന്നത്. ജല സേചന വകുപ്പിന്  കിഴിൽ  2 ഡാമുകൾമാത്രമാണ് (കല്ലട, മലമ്പുഴ) 200 ദശലക്ഷം ഘനമീറ്ററിനു  മുകളിൽ സംഭരണശേഷിയുള്ളവ.  എന്നാൽ ജലസേചന  വകുപ്പിന്  കീഴിലുള്ള പ്രധാനപ്പെട്ട 10 ഡാമുകളുടെ റൂൾ കർവ് തയ്യാറാക്കുവാൻ ജലസേചന വകുപ്പ് നടപടി സ്വീകരിക്കുകയും, ഈ ഡാമുകളുടെ (നെയ്യാർ, കല്ലട,  പീച്ചി, ചിമ്മിനി, വാഴാനി, മലമ്പുഴ, പോത്തുണ്ടി, മംഗലം, കാഞ്ഞിരപ്പുഴ, കുറ്റ്യാടി) കരട് റൂൾ കർവ് ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റി അംഗീകരിച്ച് ഡാം എഞ്ചിനീയർമാർക്ക് നടപടികൾക്കായി നൽകിയിട്ടുണ്ട്.
മലങ്കര ഡാമിന്റെ ജലനിരപ്പ് ഏതാണ്ട് മൂന്നാം വാണിംഗ് ലെവൽ എത്തിയ   സ്ഥിതിക്ക് ഡാമിന്റെ  ഷട്ടർ  20 സെൻറിമീറ്റർ ഉയർത്തിയിട്ടുണ്ട്.
കല്ലട, പീച്ചി എന്നീ ഡാമുകളുടെ ജല നിരപ്പ് മഴക്കാലത്തിനു മുൻപ് ഉയരുകയാണെങ്കിൽ നിയന്ത്രിക്കുവാനായി ജില്ലാ ഭരണാധികാരികളുമായി തീരുമാനിച്ച നടപടിയെടുക്കുവാൻ ഡാം എഞ്ചിനീർമാർക്ക് നിർദേശം നൽകി.
കേരള ജലവിഭവ വിവര സംവിധാനം  (KWRIS)    
KWRIS പദ്ധതിയുടെ നിർവ്വഹണം  പുരോഗമിച്ചു വരുന്നു. ഇതിന്റെ ഭാഗമായി വികസിപ്പിക്കുന്ന മൊബൈൽ ആപ്പ്ളിക്കേഷനിലൂടെ ദിവസേനയുള്ള നദികളുടെ ജലനിരപ്പ്, മഴയുടെ അളവ്, ജലസംഭരണികളിലെ ജലനിരപ്പ് എന്നിവയുടെ വിവരങ്ങൾ ലഭ്യമാകും. കേരള ജലവിഭവ വിവര സംവിധാനത്തിലൂടെ ഈ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകും.
നിലവിലെ സ്റ്റേഷനുകൾ:
മഴമാപിനികൾ  163
റിവർ ഗെയ്ജ് സ്റ്റേഷനുകൾ – 137
അളക്കുന്ന സമയക്രമം : ദിനംപ്രതി
പരിശോധനകൾ  (Monitoring of Water Level )    
ജലസേചന വകുപ്പിനു  കീഴിലുള്ള ഡാമുകളുടെ ജലനിരപ്പുകൾ അതതു ദിവസം 8 മണി, 12 മണി, 4 മണി എന്നീസമയങ്ങളിൽ രേഖപ്പെടുത്തി മേലധികാരികൾക്ക് സമർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്.
എല്ലാ ഡാമുകളിലും മഴക്കാലത്ത്  മുഴുവൻ സമയ നിരീക്ഷണത്തിനായി ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് ഇടുവാനുള്ള നിർദ്ദേശം  നൽകിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ എല്ലാ ഡാമുകളിലും  സാറ്റ്ലൈറ്റ് ഫോൺ നൽകിയിട്ടുണ്ട്.  
ജലസേചന  വകുപ്പിന് കീഴിലുള്ള  ഡാമുകളിൽ, കാലവർഷത്തിനു  മുന്നോടിയായി വിശദമായ ഡാം സുരക്ഷാ പരിശോധന നടത്തിയിട്ടുണ്ട്. ഡാം ഗേറ്റുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തുകയും, അടിയന്തിര സാഹചര്യങ്ങളിൽ ഗേറ്റ് ഓപ്പറേറ്റ് ചെയ്യുന്നതിനായി ഡി.ജി സെറ്റുകളുടെ ലഭ്യതയും ഉറപ്പ്  വരുത്തിയിട്ടുണ്ട്.
എല്ലാ ഡാമിന്റെയും നിലവിലെ സ്ഥിതി വിലയിരുത്തി മഴക്കാലത്ത് സ്വീകരിക്കേണ്ട മുൻകരുതലുകൾ എടുക്കാൻ നിർദ്ദേശങ്ങൾ ഡാം എഞ്ചിനീയർമാർക്ക്  നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു