
ഐഎസ് ഭീകരൻ പിടിയിലായ സംഭവം: ലക്ഷ്യമിട്ടത് ചാവേര്‍ ആക്രമണത്തിനെന്ന് പൊലീസ്
ന്യൂഡല്‍ഹി: ഡൽഹിയിൽ ഐ.എസ്.ഐ.എസ് ഭീകരനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യതലസ്ഥാനത്ത് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.
ഡൽഹിയിൽ പൊലീസ് സ്പെഷ്യല്‍ സെല്ലാണ് ഉത്തര്‍പ്രദേശ് സ്വദേശി അബ്ദുള്‍ യൂസഫിനെ പിടികൂടിയത്. ഇയാളുടെ കയ്യില്‍ പ്രഷര്‍ കുക്കറില്‍ സ്ഫോടക വസ്തു നിറച്ച നിലയില്‍ കണ്ടെത്തി. ജനത്തിരക്കുള്ള മേഖലയില്‍ സ്ഫോടനം നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് ഫറയുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ ഇയാള്‍ നിരീക്ഷണത്തിലായിരുന്നു.
ആഗസ്റ്റ് 15ന് ആക്രമണം നടത്താന്‍ ഇയാള്‍ ലക്ഷ്യമിട്ടിരുന്നുവെങ്കിലും ഇത് നടന്നില്ല. ഇന്നലെ അര്‍ധരാത്രിയോടെയാണ് ദൗലകാനിലെ സൈനികസ്കൂളിന് സമീപത്ത് നിന്ന് ഡൽഹിയിൽ പൊലീസ് സ്പെഷ്യല്‍ സെല്‍ ഭീകരനെ പിടികൂടിയത്. ബൈക്കില്‍ സ്ഫോടക വസ്തുക്കളുമായി ഇയാളെ പിടികൂടിയെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ ഡൽഹിയിൽ അടക്കമുള്ള നഗരങ്ങളില്‍ ഭീകരസംഘടനകള്‍ സ്ഫോടനങ്ങള്‍ക്ക് ലക്ഷ്യമിടുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് ഉത്തര്‍പ്രദേശിലെ ബലല്‍റാംപൂര്‍ സ്വദേശി അബ്ദുള്‍ യൂസഫിലേക്ക് എത്തിയത്. അബ്ദുള്‍ യൂസഫ് കഴിഞ്ഞ കുറെ നാളുകളായി നീരീക്ഷണത്തിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഡൽഹിയിലെ വിവിധ സ്ഥലങ്ങളില്‍ ചാവേര്‍ ആക്രമണം ലക്ഷ്യമിട്ടാണ് അബ്ദുള്‍ യൂസിഫ് എത്തിയതെന്ന് ദില്ലി സെപ്ഷ്യല്‍ സെല്‍ ഡിസിപി പ്രമോദ് സിങ്ങ് കുശ് വാഹ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.