
പ്രധാനമന്ത്രി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് മന്‍മോഹന്‍ സിങ്
ന്യൂഡല്‍ഹി:അതിർത്തിയിൽ ഉണ്ടായ ഇന്ത്യ-ചൈന സംഘർഷത്തെ കുറിച്ച് സംസാരിക്കുമ്ബോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൂക്ഷിച്ച് വാക്കുകള്‍ പ്രയോഗിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ ചൈനയ്ക്കു സ്വന്തം ഭാഗം ന്യായീകരിക്കാന്‍ അവസരം നല്‍കുന്നതാവരുതെന്ന് മന്‍മോഹന്‍ പ്രസ്താവനയില്‍ പറഞ്ഞു.
തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത് നയതന്ത്രത്തിനും നിര്‍ണായക നേതൃത്വത്തിനും പകരമാവില്ലെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നതിനിടെ ജീവന്‍ നഷ്ടമായ സൈനികര്‍ക്കു പ്രധാനമന്ത്രി നീതി ഉറപ്പാക്കാക്കണം. അതില്‍ക്കുറഞ്ഞ് എന്തും രാജ്യത്തിന്റെ വിശ്വാസത്തോടുള്ള വഞ്ചനയായിരിക്കുമെന്ന് മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടു.
ചൈന ഉയര്‍ത്തുന്ന ഭീഷണിയെ നേരിടാന്‍ ഒരു രാജ്യമെന്ന നിലയില്‍ നാം ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്. ചരിത്രപരമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സര്‍ക്കാരിന്റെ തീരുമാനങ്ങളും പ്രവര്‍ത്തനവും ഗൗരവമുള്ളതായിരിക്കും. ജനാധിപത്യ രാജ്യത്ത് പ്രധാനമന്ത്രിയിലാണ് ഉത്തരവാദിത്തം വന്നുചേരുന്നത്. രാജ്യസുരക്ഷയെയും രാജ്യതാല്പര്യത്തെയും സ്വന്തം വാക്കുകള്‍ എത്രത്തോളം ബാധിക്കുമെന്ന് പ്രധാനമന്ത്രിക്ക് ബോധ്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ എന്തു തീരുമാനമെടുക്കുന്നു എന്നതും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതും പ്രധാനമാണ്. ഭാവി തലമുറ അതു വച്ചാണ് നമ്മളെ അളക്കുകയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടു പറയുന്ന വാക്കുകളില്‍ പ്രധാനമന്ത്രി സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. ചൈനയ്ക്കു സ്വന്തം ഭാഗം ന്യായീകരിക്കാന്‍ ആ വാക്കുകള്‍ മറയാവരുത്- മന്‍മോഹന്‍ പറഞ്ഞു.