സ്വപ്ന സുരേഷും സന്ദീപും പിടിയിൽ

Share News

തിരുവനന്തപുരം:തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക്ക് കാർഗോ വഴി സ്വർണംകടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ. ബംഗുളൂരുവിൽ നിന്നാണ് ഇവരെ എൻഐഎ സംഘം പിടികൂടിയത്.അറസ്റ്റ് വിവരം എൻഐഎ കസ്റ്റംസിനെ അറിയിച്ചു.

എൻ ഐഎ അന്വേഷണം ഏറ്റെടുത്ത് രണ്ടാംദിവസമാണ് സ്വപ്‌ന കസ്റ്റഡിയിലായിരിക്കുന്നത്. സ്വപ്‌നയ്ക്ക് വേണ്ടി ഏഴ് ദിവസമായി കസ്റ്റംസ് തിരച്ചില്‍ നടത്തിവരികയായിരുന്നു.

സ്വപ്നയെ പിടികൂടാനായി കേരള പൊലീസിന്റെ സഹായം കസ്റ്റംസ് തേടിയിരുന്നു. എന്നാല്‍ കേരള പൊലീസ് സംഘം അന്വേഷണം ആരംഭികക്കുന്നതിന് മുന്നേതന്നെ എന്‍ഐഎ ഇവരെ കസ്റ്റഡിയിലെടുത്തു.

കേസില്‍ മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാര്‍ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്.വിദേശത്ത് കഴിയുന്ന കൊച്ചി സ്വദേശി ഫൈസല്‍ ഫരീദാണ് മൂന്നാം പ്രതി. സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായര്‍ കേസിലെ നാലാം പ്രതിയാണ്.

കൊവിഡ് പരിശോധനയ്ക്കു ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കുകയോ ക്വാറന്റൈനില്‍ ആക്കുകയോ ചെയ്യും. നേരത്തേ, സ്വ്പന കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പ്രതിചേര്‍ക്കാന്‍ ഒരുങ്ങുന്നതെന്നും കാണിച്ചായിരുന്നു ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

അറ്റാഷേ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വര്‍ണം അടങ്ങിയ നയതന്ത്ര ബാഗ് ലഭിക്കാന്‍ വൈകുന്നതെന്തെന്ന് അന്വേഷിച്ചതെന്നാണ് ഇവരുടെ വാദം. 

2019 ൽ കോൺസിലേറ്റിലെ ജോലി അവസാനിപ്പിച്ച സ്വപ്ന, അതിന് ശേഷവും സൗജന്യ സേവനം തുടർന്നുവെന്ന്.

കസ്റ്റംസിന്റെ ആവശ്യപ്രകാരം സ്വപ്നയെയും സന്ദീപിനെയും പിടികൂടാൻ പ്രത്യേക സംഘത്തെ പൊലീസ് നിയോഗിച്ചിരുന്നു.. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘത്തിന് രൂപം നല്‍കി. പ്രത്യേകസംഘം അന്വേഷണം ആരംഭിച്ച് മണിക്കൂറുകൾക്കകമാണ് മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തത്. കസ്റ്റംസ്, എന്‍ഐഎ എന്നിവയുമായുള്ള ഏകോപനവും സംഘത്തിനുണ്ട്. സ്ഥാനത്തെവിടെയും ഏതുരീതിയിലുമുള്ള അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തിന് അനുമതി നല്‍കിയിരുന്നു. കൊച്ചി കമ്മീഷണര്‍ വിജയ് സാക്കറെയുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. പ്രതികളെ കണ്ടെത്താന്‍ സഹായം തേടി കസ്റ്റംസ് അധികൃതർ കമ്മീഷണർക്ക് ഇ-മെയിലായാണ് അപേക്ഷ സമർപ്പിച്ചിരുന്നത്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു