കൃതികളെ മാത്രം ഇഷ്ടപ്പെടുക,അത് വെച്ച് രചയിതാക്കളെ വിലയിരുത്താനോ ആരാധിക്കാനോ നിൽക്കരുത് ..അന്നും ഇന്നും എന്റെ പോളസി അതാണ്.
എ.അയ്യപ്പനും ഞാനും സംഭവം 1994-ലാണ്,മഹാരാജാസ് കോളേജിന്റെ നടുമുറ്റത്തേക്ക് പ്രാഞ്ചിപ്രാഞ്ചി കവി എ.അയ്യപ്പനെത്തി.നനഞ്ഞ പക്ഷിക്കുഞ്ഞിനെപ്പോലെയായിരുന്നു ആ മുഖം. കവിയുടെ തലവെട്ടം കണ്ടപ്പോഴെ മലയാളം ഡിപ്പാർട്ട് മെന്റ് ശൂന്യമായി.അദ്ധ്യാപകരെല്ലാം പലവഴി മണ്ടി….അയ്യപ്പനെ അഭിമുഖീകരിച്ചാൽ പണം മാത്രമല്ല,ചിലപ്പോൾ മാനവും പോകുമെന്ന് മുന്നനുവങ്ങളിൽ നിന്നും അവർ പഠിച്ചിട്ടുണ്ടല്ലോ…. ഞങ്ങൾ എം.എ.മലയാളംകാർ..കണ്ടിട്ടുണ്ട്..കണ്ടിട്ടുണ്ട്…അയ്യപ്പനെ കണ്ടിട്ടുണ്ട് എന്ന മട്ടിൽ ഗൗരവക്കാരായി ക്ലാസ്സിൽതന്നെ കൂടി.പക്ഷേ മലയാളം ബി.എ.കുട്ടികൾ ആവേശത്തോടെ കവിയെ ഏറ്റെടുത്തു.ഡിപ്പാർട്ട്മെന്റിന് താഴത്തെ മരച്ചോട്ടിൽ നിന്നും ആഘോഷമായി മുകളിലെ ഹാളിലേക്ക് ആനയിച്ചു..അത് കവിക്കും രസിച്ചു…ഉള്ളിൽ കിടക്കുന്ന ദ്രാവകത്തിന്റെ ശക്തി […]
Read More