
ജനങ്ങളെ കേട്ടു കൊണ്ട് മാനിഫെസ്റ്റോ തയ്യാറാക്കിയതിന്റെ മെച്ചം ഇത്തവണത്തെ യു ഡി എഫ് പ്രകടന പത്രികയ്ക്കുണ്ട്.
പഠിച്ചുകഴിഞ്ഞപ്പോഴേക്കും കല്യാണം കഴിഞ്ഞു,കുടുംബമായി, കുട്ടികളായി, ബന്ധപ്പാടുകളായി.
സാമ്പത്തിക ബുദ്ധിമുട്ടുകളുടെ നിലയില്ലാ കയത്തിൽ മുങ്ങി നിൽക്കുമ്പോളാണ് സർക്കാർ ജോലിക്കായി പിഎസ്‌സി പരീക്ഷയ്ക്ക് പഠിച്ചു തുടങ്ങിയത്. വർഷങ്ങൾക്ക് മുമ്പ് മാറ്റി വെച്ച അക്ഷരങ്ങളിലേക്കും, അക്കങ്ങളിലേക്കുമുള്ള തിരിച്ചു പോക്ക് അത്ര എളുപ്പമായിരുന്നില്ല.റാങ്ക് ലിസ്റ്റിൽ വന്നു തുടങ്ങിയപ്പോളേക്കും ഏജ് ഓവർ ആയി. ഇത് അവസാന അവസരമാണ്. പി എസ് സി പരീക്ഷയിലെയും, ജീവിതത്തിലെയും”.
പി എസ് സി ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരത്തിൽ പങ്കെടുത്ത പല സ്ത്രീകളുടെയും ജീവിത കഥ ഇങ്ങനെ തന്നെയായിരുന്നു.എ സി മുറികളിലെ ചർച്ചകളിൽ ഒതുക്കി നിർത്താതെ നിരത്തുകളിലും, പൊതുവിടങ്ങളിലും ജനങ്ങളെ കേട്ടു കൊണ്ട് മാനിഫെസ്റ്റോ തയ്യാറാക്കിയതിന്റെ മെച്ചം ഇത്തവണത്തെ യു ഡി എഫ് പ്രകടന പത്രികയ്ക്കുണ്ട്.
സർക്കാർ ജോലിക്ക് അപേക്ഷിക്കുന്ന അമ്മമാർക്ക് പ്രായപരിധിയുടെ കാര്യത്തിൽ രണ്ടു വയസ്സിന്റെ ഇളവ് അനുവദിക്കുമെന്ന വാഗ്ദാനം ശശി തരൂരിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ പ്രകടന പത്രികയിൽ.കയ്യടിക്കേണ്ടത് തന്നെയാണ്
Babu K Thomas