
സ്വാതന്ത്ര്യ സമരനായകനും സാമൂഹികപരിഷ്കർത്തവും ആയിരുന്ന ഇ. മൊയ്തുമൗലവി നമ്മെ വിട്ടു പിരിഞ്ഞിട്ട് കാൽനൂറ്റാണ്ടായി.
സ്വാതന്ത്ര്യ സമരനായകനും സാമൂഹികപരിഷ്കർത്തവും ആയിരുന്ന ഇ. മൊയ്തുമൗലവി നമ്മെ വിട്ടു പിരിഞ്ഞിട്ട് കാൽനൂറ്റാണ്ടായി.
രാജ്യത്തിന്റെ സ്വാതന്ത്രത്തിനായി ത്യാഗനിർഭരമായി പ്രവർത്തിച്ച നേതൃനിരയിലെ പ്രമുഖനാണ് അദ്ദേഹം. കേരളത്തിന്റെ വീരപുത്രൻ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ വലംകൈയായി പ്രവർത്തിച്ചു.
അബ്ദുറഹ്മാൻ സാഹിബ്, കെ മാധവൻ നായർ, കെ.പി കേശവമേനോൻ,കെ കേളപ്പൻ,കോഴിപ്പുറത്ത് മാധവമേനോൻ, കുട്ടിമാളു അമ്മ തുടങ്ങിയ നേതാക്കളോടൊപ്പം ചേർന്ന് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ദുഷ്ചെയ്തികൾക്കെതിരെ പോരാടി. ഖിലാഫത്, കോൺഗ്രസ് പ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളിയായിരന്ന് കൊടിയ മർദ്ദനങ്ങൾക്ക് ഇരയായി.
നൂറ്റിഒമ്പതാം വയസ്സിൽ ഈ ലോകത്തോട് യാത്ര പറയുന്നതു വരെ അതുല്യ പോരാട്ടവീര്യം നിലനിർത്തിയിരുന്നു. മതസൗഹാർദത്തിന് വേണ്ടി എന്നും അദ്ദേഹം നില കൊണ്ടു. കെഎസ്‌യു പ്രവർത്തനങ്ങളുമായി കോഴിക്കോട് എത്തിയ ആദ്യ നാളുകളിൽ തന്നെ അദ്ദേഹത്തെ കാണാനും തുടർന്ന് അടുത്ത് ഇടപഴകാനും കഴിഞ്ഞു. അദ്ദേഹം പകർന്നു നൽകിയ സ്നേഹവും വാത്സല്യവും പ്രചോദനവും മറക്കാനാകാത്ത അനുഭവമായി മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു.
പ്രിയപ്പെട്ട മൊയ്തു മൗലവിയുടെ പാവനസ്മരണയ്ക്ക് മുമ്പിൽ ആദരവ് അർപ്പിക്കുന്നു

.മുൻമന്ത്രി വി എം സുധീരൻ