
വികസനത്തിലേക്കൊരു തുരങ്കപാത; വയനാട് ചുരത്തിന് ബദൽപാത വരുന്നു
വയനാട്,കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏകസഞ്ചാര പാതയാണ് പ്രസിദ്ധമായ താമരശേരി ചുരം.
സിനിമകളിലൂടെയും മറ്റും ഏതൊരു മലയാളിക്കും പരിചിതമായ ഈ ചുരം ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം നിരവധി തവണ വീതികൂട്ടുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തിരുന്നു. എന്നിരിക്കിലും രാജ്യത്തെ തന്നെ ഏറ്റവും പ്രധാന ചുരങ്ങളിലൊന്നായ താമരശേരി ചുരത്തിൽ വാഹനപ്പെരുപ്പം കൊണ്ടും മണ്ണിടിച്ചിൽ കൊണ്ടും പലപ്പോഴും ഗതാഗതതടസം ഉണ്ടാകുന്നുണ്ട്. മഴക്കാലത്ത് രൂക്ഷമാകുന്ന മണ്ണിടിച്ചിൽ കൊണ്ട് മാസങ്ങളോളം ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയാണുള്ളത്.ദേശീയ പാത 766 – കോഴിക്കോട്-കൽപ്പറ്റ-മൈസൂർ-ബാംഗ്ലൂർ റോഡിലെ ഈ പ്രധാന പാത ഇനിയും വീതി കൂടുന്നതിനും അറ്റകുറ്റ പ്രവൃത്തികൾ നടത്തുന്നതിനും ഒട്ടേറെ പ്രശ്‌നങ്ങൾ നേരിടേണ്ടി വരുന്നു.
ഈ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായി വരുന്ന ബദൽപാതയായ ആനക്കാം പോയിൽ – കളളാടി – മേപ്പാടി തുരങ്ക പാത ഇടതു സർക്കാരിൻ്റെ ഒരു സ്വപ്ന പദ്ധതിയാണ്.
കിഫ്ബിയുടെ ധനസഹായത്തോടെ നടപ്പിലാവുന്ന ഈ പദ്ധതിയുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി Sണൽ നിർമ്മാണത്തിൽ ഗംഭീര വൈദഗ്ദ്ധ്യമുള്ള കൊങ്കൺ റെയിൽവേ കോർപ്പറേഷനെ 31.5.2019ലെ സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം നിയമിച്ചിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പിൻ്റെ മേൽനോട്ടത്തിലായിരിക്കും പദ്ധതി നടപ്പിലാവുക .പേവ്ഡ് ഷോൾഡറോട് കൂടി രണ്ടു വരിയിൽ മുറിപ്പുഴയിൽ നിന്നുമാരംഭിച്ച് കള്ളാടിയിൽ അവസാനിക്കുന്ന തരത്തിൽ 7.826 കി.മീ നീളത്തിലാണ് തുരങ്ക പാതയുടെ നിർമ്മാണം.Sണലിൻ്റെ നീളം 6.910 കി.മീറ്ററായിരിക്കും.ഇരവഞ്ഞിപ്പുഴയ്ക്ക് കുറുകെ 70 മീറ്റർ നീളത്തിൽ പാലവും തെക്കു ഭാഗത്ത് 750 മീറ്ററും വടക്കുഭാഗത്ത് 200 മീറ്ററും അപ്രോച്ച് റോഡുകളുമുണ്ടാവും.80 കി.മീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാവുന്ന ഈ റോഡ് യാഥാർത്ഥ്യമാവുന്നതോടുകൂടി കോഴിക്കോടു നിന്നും വയനാട്ടിലേയ്ക്കും അതുവഴി ബാംഗ്ലൂർ, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിയേക്കും തിരിച്ചുമുള്ള യാത്രയിൽ ഒരു മണിക്കൂറോളം സമയ ലാഭമുണ്ടാവും.ഈ പദ്ധതിക്കായി കിഫ് ബി ഫണ്ടിൽ നിന്നും 658 കോടി രൂപയ്ക്കുള്ള പ്രാഥമിക ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
വടക്കൻ കേരളത്തിനാകെയും കോഴിക്കോട്-വയനാട് ജില്ലകൾക്ക് പ്രത്യേകിച്ചും ഉപകാരപ്രദമാവുന്നുറപ്പാണ്. ഒപ്പം ടൂറിസം മേഖലയ്ക്കും ഈ പദ്ധതി വളരെയേറെ സഹായകരമാകും.
പദ്ധതി ഒറ്റനോട്ടത്തിൽ*നടപ്പാക്കുന്നത് കിഫ്ബി ധനസഹായത്തോടെ*നിർവഹണ ഏജൻസി(എസ്പിവി)- കൊങ്കൺ റെയിൽവേ കോർപ്പറേഷൻ*കിഫ്ബി ഫണ്ടിൽ നിന്ന് 658 കോടി രൂപയ്ക്കുള്ള പ്രാഥമിക ഭരണാനുമതി ലഭിച്ചു*ഇരവഞ്ഞിപുഴയ്ക്ക് കുറുകെ 70 മീറ്റർ നീളത്തിൽ പാലവും തെക്കുഭാഗത്ത് 750മീറ്ററും വടക്കുഭാഗത്ത് 200 മീറ്ററും അപ്രോച്ച് റോഡുകൾ*മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാവുന്ന റോഡ്*ബാംഗ്ലൂർ,ഊട്ടി എന്നിവിടങ്ങളിലേക്കുള്ള യാത്രയിൽ ഒരു മണിക്കൂർ ലാഭിക്കാം*വടക്കൻ കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് മുതൽകൂട്ട്*മുറിപ്പുഴ നിന്നാംരഭിച്ച് കള്ളാടിയിൽ അവസാനിക്കുന്ന 7.826 കി.മി നീളത്തിലാണ് തുരങ്കപാതാ നിർമാണം*ടണലിന്റെ നീളം 6.91 കിലോമീറ്റർ
ആനക്കാംപോയിൽ-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ പദ്ധതി പ്രഖ്യാപനം ഒക്ടോബർ 5ന് രാവിലെ പത്തുമണിക്ക് ബഹു.പൊതുമരാമത്ത് മന്ത്രി ശ്രീ ജി.സുധാകരന്റെ അധ്യക്ഷതയിൽ ബഹു.കേരളമുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു