.ഒരു കാലഘട്ടത്തെ കവിതയാക്കി മാറ്റിയ കലാപകാരിയായിരുന്നു ജിബ്രാൻ.

Share News

“മെഴുകുതിരിയുടെ മങ്ങിയ വെളിച്ചം കണ്ടു ശീലിച്ച കണ്ണുകൾ സൂര്യപ്രകാശം കാണുവാൻ അസമർത്ഥമാവുന്നു”.(ഖലീൽ ജിബ്രാൻ)

.ഒരു കാലഘട്ടത്തെ കവിതയാക്കി മാറ്റിയ കലാപകാരിയായിരുന്നു ജിബ്രാൻ. ജീവിതം തന്നെ ജിബ്രാന്റെ തൂലികയിൽ കവിതയായി ഒഴുകി പരന്നു.കവിത ജിബ്രാന് സാമൂഹ്യ പരിവർത്തനത്തിനുള്ള ഉപാധിയായിരുന്നു.ചിത്രകാരൻ, തത്ത്വജ്ഞാനി എന്നീ നിലയിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭ.ബാല്യത്തിലെ കടുത്ത ദാരിദ്ര്യത്തിൽ നിന്നും കവിതയുടെ ചിറകിലേറി ജിബ്രാൻ പറന്നുയർന്നു. കവിത ജിബ്രാന് അതിജീവനത്തിനുള്ള ആത്മമന്ത്രം ആയിരുന്നു. തന്റെ കവിതകളിലൂടെ ജിബ്രാൻ അക്ഷരങ്ങളെ നിറങ്ങളാക്കി മാറ്റി.

ജിബ്രാന്റെ കൃതികളിൽ ഏറെ പ്രശസ്തമാണ് ‘ഒടിഞ്ഞ ചിറകുകൾ’.ഉയർന്ന സാമൂഹ്യ ശ്രേണിയിൽ പെട്ട ഹാല എന്ന യുവതിയുമായുണ്ടായ സ്നേഹബന്ധവും അതിന്റെ തകർച്ചയെ തുടർന്നുണ്ടായ മുറിവും ആണ് ഈ കൃതി എഴുതാൻ പ്രേരണ ആയത്.

1912 ഇൽ ന്യൂയോർക്കിൽ വച്ചു ആണ് ഈ കൃതി പ്രകാശനം ചെയ്തത്. ‘ഒടിഞ്ഞ ചിറകുകൾ’ലെ നായിക സൽമ കറാമി, ഹാലയുടെ തനിപകർപ്പ് ആയിരുന്നു.മധ്യപൗരസ്ത്യ ദേശങ്ങളിലെ നിഷേധിക്കപ്പെടുന്ന സ്ത്രീ സ്വാതന്ത്ര്യത്തെയും ജിബ്രാൻ തന്റെ ഈ കൃതിയിലൂടെ വിമർശിച്ചു

.ജിബ്രാന്റെ ജീവിതത്തിലെ ശക്തമായ സാന്നിധ്യം ആയിരുന്നു അമ്മ.’ഒടിഞ്ഞ ചിറകുകൾ ‘ഇൽ ജിബ്രാൻ ഇങ്ങനെ എഴുതി “മാനവരാശിയുടെ ചുണ്ടിലെ ഏറ്റവും മനോഹരമായ പദമാണ് അമ്മ

.പാർവതി പി ചന്ദ്രൻ

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു