
കേരളത്തിൻെറ വനാതിർത്തിക്കുള്ളിൽ കഴിയുന്നവർക്ക് സുരക്ഷിതമായിജീവിക്കുവാൻ സാധിക്കട്ടെ .
സാബു ജോസ് ,എറണാകുളം
പ്രിയപ്പെട്ടവരെ ,
കഴിഞ്ഞ ദിവസം വയനാട്ടിലെ പുൽപ്പള്ളിയിൽ കടുവ കടിച്ചുകൊന്ന ശിവകുമാറിൻെറ വേർപാട് നമ്മുക്കെല്ലാം വലിയ വേദന നൽകുന്നു .

താമസിക്കുന്ന കുടിലിൻെറ ഒന്നര കിലോമീറ്റർ അകലെയാണ് ശിവകുമാറിൻെറ മൃത ശരീരം കാണപ്പെട്ടത് .ഒരിക്കൽ നോക്കിയവർക്കൊന്നും പിന്നീട് ആ ദൃശ്യം കാണുവാൻ മനസ്സുവരുകയില്ല .ഇത്തരം ദൃശ്യങ്ങൾ അതെപടി നൽകിയത് ഉചിതമല്ല . നമ്മുടെ പ്രിയപ്പെട്ട ഒരാളുടെ ഭീകരമായ ഫോട്ടോ കൈമാറുകയില്ലല്ലോ .വേദനിപ്പിച്ച സംഭവം അറിയിക്കുവാൻ ആയിരിക്കും .
ശ്രീ ശിവകുമാറിൻെറ മരണ വാർത്ത നമ്മുടെ സമൂഹത്തിൽ എന്തെല്ലാം ചലനങ്ങൾ ഉണ്ടാക്കിയെന്നു വിലയിരുത്തുവാൻ ശ്രദ്ധിക്കണം .


ഏതെങ്കിലും സീരിയൽ നടിയെ വീട്ടിൽ വളർത്തുന്ന പൂച്ച മാന്തിയെങ്കിൽ ,ഒരു എം എൽ എ യെ ഒരു പട്ടികടിച്ചിരുന്നുവെങ്കിൽ ,ഏതെങ്കിലും സിനിമാ താരത്തിൻെറ വീട്ടിലെ വളർത്തുപക്ഷിയുടെ കാൽ ഒടിഞ്ഞുവെങ്കിൽ ,ഏതെങ്കിലും .മന്ത്രിയുടെ വണ്ടിയുടെ ടയർ ഓടുന്നതിടയിൽ പൊട്ടിയിരുന്നെങ്കിൽ ..എന്തായിരിക്കും വാർത്തകളും ..എന്തെല്ലാം സംഭവിക്കുമായിരുന്നു
.ശ്രീ ശിവകുമാർ വയനാട്ടിൽ വനത്തിന് അടുത്ത് ജനിച്ചതും വളർന്നതും അദ്ദേഹത്തിൻെറ കുഴപ്പമല്ല .ഉപജീവനത്തിന് വനത്തെ ആശ്രയിക്കാതെ അദ്ദേഹം എന്തുചെയ്യും ?പാവം സഹോദരൻ .നമുക്ക് പ്രാർത്ഥിക്കാം നമുക്ക് ആദരവോടെ .ആദരാഞ്ജലികൾ അർപ്പിക്കാം .
ദൈവം ആ മകന് നിത്യശാന്തി നൽകട്ടെ .
മാതാപിതാക്കളായ ശ്രീ മാധവനും മാതാവ് ശ്രീമതി ജാനകിയ്ക്കും സഹോദരി മഞ്ജുവിനും മറ്റെല്ലാ കുടുംബാംഗങ്ങൾക്കും ആശ്വാസവും പ്രത്യാശയും സമാധാനവും ലഭിക്കുവാൻ പ്രതേകം പ്രാർത്ഥിക്കാം
.കഴിയുന്നവർ നേരിട്ടുപോയി ആശ്വസിപ്പിക്കണം .വയനാട്ടിലെ എൻെറ പ്രൊ ലൈഫ് സുഹൃത്തുക്കളായ ശ്രീ സാലുവും അഡ്വ .ജോസും ശ്രീമതി മോളിയും ശ്രീമതി നാൻസിയുമെല്ലാം നേരിട്ടുപോയി ആ കുടുംബത്തിന് പ്രത്യാശയും കഴിയുന്ന സഹായങ്ങളും എത്തിക്കുമെന്ന് എനിക്ക് ഉറച്ച ബോധ്യം ഉണ്ട് .
ഇന്നത്തെ ഏതെല്ലാം പത്രത്തിൽ വാർത്തകൾ വന്നു .നൽകിയ പ്രാധാന്യം എങ്ങനെയായിരുന്നു .ആദിവാസി സമൂഹത്തിൽ ജനിച്ചതുകൊണ്ട് ,അദ്ദേഹത്തിൻെറ മരണത്തിൽ അനുശോചിക്കേണ്ടത് ആദിവാസി സമൂഹവും അവരുടെ നേതാക്കന്മാരും മാത്രമായിരിക്കരുത് .
ശ്രീ ശിവൻ നമ്മുടെ നാടിൻെറ പ്രിയ പുത്രനാണ് .ജീവൻ നഷ്ട്ടപ്പെട്ട അദ്ദേഹത്തിന് സമൂഹത്തിൻെറ ആദരവ് ലഭിക്കണം .
അത് ആ കുടുംബത്തിൻെറ അവകാശം ആണ് .അത് നിഷേധിക്കരുത് .
നാളെ 50 വയസ്സ് പൂർത്തിയാകുന്ന വായനാടിൻെറ ജനപ്രതിനിധി രാഹുൽ ഗാന്ധിയെ അറിയിച്ചില്ലേ .അദ്ദേഹം മാധവൻ ചേട്ടൻെറ കൊച്ചു വീട്ടിൽ എത്തുമെന്ന് കരുതുന്നു .വനം വകുപ്പിൻെറ മന്ത്രിയെങ്കിലും ഉടനെ ആ വീട്ടിൽ എത്തുകയും, കേരള സർക്കാരിൻെറ അനുശോചനം അറിയിക്കുകയും, സർക്കാരിൻെറ സഹായം പ്രഖ്യാപിക്കുമെന്നും ഞാൻ കരുതുന്നു .
നമ്മുടെ മുഖ്യ മന്ത്രി ശ്രീ പിണറായി വിജയനും പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയും ,കേന്രമന്ത്രി ശ്രീ മുരളീധരനും മറ്റ് രാഷ്രിയ സാമൂഹ്യ നേതാക്കളും ഇനി വയനാട്ടിൽ എത്തുമ്പോൾ മാധവൻ ചേട്ടനെയും ജാനകി ചേച്ചിയെയും നേരിട്ട് കണ്ട് ആശ്വസിപ്പിക്കുമെന്ന് ഞാൻ കരുതുന്നു ,അങ്ങനെ ആഗ്രഹിക്കുന്നു .അതിനുവേണ്ടി അവരൊക്കെയുമായി അടുപ്പമുള്ളവർ ശ്രമിക്കണമെന്നും അഭ്യർത്ഥിക്കുന്നു .
വയനാട്ടിലെ വിവിധ മത മേലധ്യക്ഷന്മാരും ഈ ദിവസങ്ങളിൽ മാധവൻ ചേട്ടൻെറ വീട്ടിലെത്തിക്കാണുമെന്ന് ഞാൻ കരുതുന്നു .
വനത്തിൻെറ സമീപത്തു താമസിക്കുന്ന ആദിവാസി സഹോദരങ്ങളും കർഷകരും ഭയത്തിൽ കഴിയുന്നു .സർക്കാരിൻെറ ശ്രദ്ധയും ജാഗ്രതയും കരുതലും ഇനി കൂടുതൽ വേണം .

മൃഗങ്ങളെ വനത്തിനുള്ളിൽ സുരക്ഷിതമായി ജീവിക്കുവാൻ അനുവദിക്കണം .പാവം മനുഷ്യ ജീവിതങ്ങൾ സുരക്ഷിതമാക്കുവാൻ സർക്കാർ സഹായിക്കണം
.ആനയെയും കടുവയെയും പാമ്പിനെയും സംരക്ഷിക്കുമ്പോൾ വാർത്തകളിൽ സ്ഥാനം നേടാൻ എളുപ്പം കഴിയും .കഴിഞ്ഞ ആഴ്ചകളിൽ നാമത് കണ്ടു .ആനയുടെ കണ്ണീരുകണ്ടവർ പലരെയും കുറ്റപ്പെടുത്തി .
പാവം ആന കണ്ണീരൊഴുക്കി ദിവസങ്ങളോളം വെള്ളത്തിൽ നിന്നത് കണ്ട കർഷകർ വനപാലകരെ അറിയിച്ചുവെന്ന് പാലക്കാട്ടുനിന്നും ശ്രീ സന്തോഷ് അറയ്ക്കൽ സാക്ഷ്യപ്പെടുത്തിയത് ഓർക്കുന്നു .ജില്ലയുടെ കളക്ടർപോലും അറിഞ്ഞിരുന്നുവെന്ന് കർഷകർ പറയുന്നു .പിന്നെ എന്തുകൊണ്ട് ആനയെ രക്ഷിക്കുവാൻ ശ്രമിച്ചില്ല
.കർഷകരുടെ വന പാലകരായ ആദിവാസികളുടെ അവസ്ഥയും ആവശ്യങ്ങളും സമൂഹവും സർക്കാരും നന്നായി അറിയണം .അത് അറിയിക്കേണ്ടവർ ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്താൻ ശ്രമങ്ങളുണ്ടാകണം .

9 ക്യാമറകൾ സഹോദരൻ ശിവൻ മരിച്ച ,അല്ല കടുവ കാടിച്ചുകീറിയ സ്ഥലത്തുണ്ട് .ക്യാമറകൾ വീക്ഷിക്കുന്ന വനപാലകർ ഇനി മറ്റൊരു മനുഷ്യജീവൻ നഷ്ട്ടപ്പെടുന്ന സാഹചര്യം ഉണ്ടാകാതെ നോക്കണെ എന്ന് അഭ്യർത്ഥിക്കുന്നു
കേരളത്തിൻെറ വനാതിർത്തിക്കുള്ളിൽ കഴിയുന്നവർക്ക് സുരക്ഷിതമായിജീവിക്കുവാൻ സാധിക്കട്ടെ .അതിനുവേണ്ടി നമ്മുക്കെല്ലാം ഒരുമിച്ചു ഇനിയുള്ള നാളുകളിൽ ആത്മാർത്ഥമായി പരിശ്രമിക്കാം

സാബു ജോസ് ,എറണാകുളം