
ജനകോടികളുടെ വിശ്വസ്ത സ്ഥാപനവുമായി വീണ്ടും മടങ്ങിയെത്താനാവുമെന്ന ആത്മവിശ്വാസത്തിനിടെഅറ്റ്‌ലസ് രാമചന്ദ്രൻ യാത്രയായി !
ബാങ്ക് ജീവനക്കാരനിൽ നിന്ന് നൂറുകണക്കിന് പ്രവാസി മലയാളികൾക്ക് തൊഴിൽ ദാതാവായി വളർന്ന ഒരു നല്ല മനുഷ്യൻ.

കലയോടും കലാകാരന്മാരോടും ഇത്രയധികം സ്നേഹവും കരുതലുമുണ്ടായിരുന്ന പ്രവാസി സംരഭകർ തുലോം കുറവ്.ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ആരെയും കൈയ്യയച്ച് സഹായിക്കാനുള്ള സന്മനസ്സിന്റെഉടമയായിരുന്നു.
ഒപ്പം നിന്നവരും ബിസിനസ് എതിരാളികളും ചേർന്നൊരുക്കിയ ചതിക്കുഴിയിൽ വീണ് ഏറെ നാൾ ജയിലിൽ കഴിയേണ്ടി വന്നെങ്കിലും , അതിനു നിമിത്തമായവരോട് ഒരു പകയും സൂക്ഷിച്ചില്ല .
തകർന്നു പോയ സംരഭങ്ങൾ വീണ്ടും തുടങ്ങുന്നതിനുള്ള ശ്രമത്തിനിടെയുള്ള അപ്രതീക്ഷിത വേർപാട് .നട്ടെല്ലിന്റെ ഏറ്റവും മുകളിലെ അസ്ഥിക്ക് പേര് അറ്റ്‌ലസ്. ആ എല്ലിന് ബലം കൂടുതൽ ഉള്ളത് കൊണ്ടാകാം എവിടെയും നടു കുനിക്കാതെ തന്നെ ആ പുരുഷായുസ്സിന് അന്ത്യമായി !
എലിസബത്ത് രാജ്ഞിയുടെ ശവപ്പെട്ടിയിൽ എഴുതി വെച്ച വാക്ക് ഒരിക്കൽ കൂടി ആവർത്തിക്കുന്നു. ഇങ്ങോട്ട് വരുമ്പോൾ ആരും ഒന്നും കൊണ്ട് വന്നിരുന്നില്ല, വെറും കയ്യോടെ തന്നെയാവും എല്ലാരുടെയും മടക്കവും.
ആദരാഞ്ജലികൾ
Anu Cherian