പതിനാറാമത്തെ വയസ്സിൽ ഒരു ക്രിസ്തുമസ്സ് രാത്രിയിൽ മഠത്തിന്റെ മുറ്റത്ത് ബാക്കി വരുന്ന ഭക്ഷണത്തിനായി കൊടുംതണുപ്പിനേയും അവഗണിച്ച് കാത്തു നിന്ന പാവപ്പെട്ടവരെ പറ്റിയുള്ള ഉള്ളുലയ്ക്കുന്ന വേദന ആയിരുന്നല്ലോ അവരെ ദയാ ബായി എന്ന സാമൂഹിക പ്രവർത്തകയാക്കി മാറ്റിയത്
ചിലർക്ക് ചില നിയോഗങ്ങൾ ഉണ്ട്. സ്വന്തം ജീവിതത്തേക്കാൾ അവർ മൂല്യം കല്പിക്കുന്നത് അപരന് വേണ്ടിയുള്ള നിസ്വാർത്ഥ സേവനത്തിനായിരിക്കും. വർഷങ്ങൾക്ക് മുൻപ് ഒരു പ്രസിദ്ധീകരണത്തിൽ വന്ന അഭിമുഖത്തിൽ നിന്ന് ആണ് ദയാബായിയെ പറ്റി അറിയുന്നത്. പാലായിലെ പൂവരണി എന്ന ഗ്രാമത്തിൽ നിന്നും ലോകം അറിയുന്ന ദയാ ബായി ആയി വളർന്ന മേഴ്സി മാത്യുവിന്റെ വിസ്മയ ജനകമായ ജീവിതം. ഗോത്രവംശജരുടെ വിശ്വാസം നേടിയെടുക്കുവാനായി മൺകുടിൽ നിർമ്മിച്ച് അതിൽ ഉറങ്ങുകയും അവർക്കൊപ്പം ഉണ്ണുകയും ഗോത്രമാതൃകയിലുള്ള ആഭരണങ്ങൾ അണിയുകയും ചെയ്തത് ദയാ ബായിയുടെ […]
Read More