പണികഴിഞ്ഞു രാത്രിയിൽ കൂടണയുന്ന തൊഴിലാളികളുടെ വഴികാട്ടിയായിരുന്നു ഇവൻ
അരനൂറ്റാണ്ടുമുമ്പ് , പണികഴിഞ്ഞു രാത്രിയിൽ കൂടണയുന്ന തൊഴിലാളികളുടെ വഴികാട്ടിയായിരുന്നു ഇവൻ ചിലപ്പോൾ ചിരട്ട കിട്ടാതെ കൈകൾ മറയായി പിടിച്ച് ഇടവഴിയിലൂടെയുള്ള നടത്തം ! . ഉള്ളിൽ കിടക്കുന്ന മരനീരിന്റെ ലഹരിയിൽ കൈവെള്ളയിൽ ഉരുകി വീഴുന്ന മെഴുകിന്റെ ചൂട് അറിഞ്ഞിരുന്നേയില്ല . അക്കാലത്തു ഏതു വീട്ടുമുറ്റത്തുകൂടിയും പറമ്പിൽകൂടിയും സഞ്ചരിക്കാൻ ആർക്കും വിലക്കില്ലായിരുന്നു . പറമ്പിനുചുറ്റും വലിയ മതിലുകൾ ഇല്ലായിരുന്നു . വിശാലമായ പറമ്പിൽ തലങ്ങും വിലങ്ങും ആർക്കും സഞ്ചരിക്കാവുന്ന ഒറ്റയടിപ്പാതകൾ നിരവധി . ഏതുവീട്ടിലും കയറി ഇത്തിരി വെട്ടം […]
Read More