
ആഗസ്റ്റിൽ അതിവര്ഷമുണ്ടാകാൻ സാധ്യത: ഗുരുതര വെല്ലുവിളി
തിരുവനന്തപുരം: ഈ വർഷം സാധാരണ നിലയിൽ കവിഞ്ഞ മഴയുണ്ടാകുമെന്ന കാലാവസ്ഥ വിദഗ്ധരുടെ സൂചന മുന്നിൽക്കണ്ട് അടിയന്തര തയാറെടുപ്പ് നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ആഗസ്റ്റിൽ അതിവർഷം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പെന്നും കൊറോണ മഹാമാരിയെ അകറ്റാൻ പോരാടുന്ന സംസ്ഥാനത്തിന് ഇത് ഗുരുതര വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ഈ സാഹചര്യം മുന്നിൽകണ്ട് കാലവർഷക്കെടുതി നേരിടാൻ പദ്ധതി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ഭീഷണിയുള്ളതിനാല്‍ വെള്ളപ്പൊക്ക കാലത്തെപോലെ ഒന്നിച്ചു പാര്‍പ്പിക്കാനാവില്ല. നാലു തരത്തില്‍ കെട്ടിടങ്ങള്‍ വേണ്ടിവരും. പൊതുവായ കെട്ടിടം, പ്രായം കൂടിയവര്‍ക്കും രോഗികള്‍ക്കും പ്രത്യേക കെട്ടിടം. കോവിഡ് ലക്ഷണമുള്ളവര്‍ക്ക് പ്രത്യേക കെട്ടിടം, ക്വാറന്റൈനിലുള്ളവര്‍ക്ക് മറ്റൊരു കെട്ടിടം.ഇതിൽ ക്വാറൻറൈൻ സൗകര്യങ്ങൾക്കായി സർക്കാർ 27,000 കെട്ടിടങ്ങൾ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. അവയിൽ ബാത്ത്റൂമോടു കൂടിയ രണ്ടര ലക്ഷത്തിലേറെ മുറികള്‍ തയാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഏത് മോശമായ സാഹചര്യത്തെയും നേരിടണം. നദികളിലും തോടുകളിലും ചാലുകളിലും എക്കലും മറ്റും നീക്കാന്‍ നടപടി ആരംഭിച്ചു. രണ്ടാഴ്ചക്കുള്ളില്‍ ഇത് പൂര്‍ത്തിയാക്കും.അതേസമയം, വലിയ അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.