
കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതസംസ്കാരം സംബന്ധിച്ച് ബിഷപ്പ് മാർ. ആന്റണി കരിയിൽ നൽകിയ പ്രതേക സർക്കുലർ.
എറണാകുളം-അങ്കമാലി അതിരൂപതയിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതസംസ്കാരം സംബന്ധിച്ച് മാർ ആന്റണി കരിയിൽ പ്രതേക സർക്കുലർ പ്രസിദ്ധികരിച്ചു.

നിരവധി നിർണായകമായ തിരുമാനങ്ങൾ എറണാകുളം അങ്കമാലി അതിരൂപതയിൽ കോവിഡ് -19 പ്രധിരോധ കാര്യങ്ങളിൽ നടപ്പാക്കുവാനും തീരുമാനിച്ചതായി മാർ ആന്റണി കരിയിൽ അറിയിച്ചു.
അതിരൂപതയിൽ ഒരു ഹെൽപ് ഡെസ്കും, ഹെൽപ് ലൈനും നിലവിൽ വന്നു. അതിന്റെ വിശദാംശങ്ങൾ സർക്കുലറിൽ ഉണ്ട്
ഓരോ ഇടവകയിലും 8 യുവാക്കൾ ഉൾകൊള്ളുന്ന സേവന സേന രൂപം കൊള്ളുന്നു.
സെമിത്തേരി, ക്രെമേഷൻ, തിരുകർമ്മങ്ങൾ, എന്നിവയെക്കുറിച്ചും അദ്ദേഹം വ്യക്തമായ നിർദേശങ്ങൾ നൽകിയിരിക്കുന്നു.
കോവിഡ് രോഗം മൂലം മരണമടഞ്ഞവർക്കുവേണ്ടിയുള്ള മൃതദേഹ സംസ്കാര ശുശ്രുഷയുടെ വിശദ വിവരങ്ങളും സർക്കുലറിൽ ഉണ്ട്.
ഈ വിവരങ്ങൾ സാമൂഹിക സമ്പർക്ക മാധ്യമങ്ങളിലൂടെ ഇടവകങ്ങളെ അറിയിക്കുവാനും എറണാകുളം- അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരിയായ ആർച്ചുബിഷപ്പ് മാർ ആന്റണി കരിയിൽ ആഹ്വാനം ചെയ്തു.





