
നാളെ സി. എസ്. ഐ സഭയുടെ എല്ലാ ദേവാലയങ്ങളിലും വാർഷിക സ്തോത്രരാധന നടത്തപ്പെടുന്നതായിരിക്കും
സി.എസ്.ഐ സഭ രൂപം കൊണ്ടിട്ട് അതിന്റെ 73-ആം വാർഷികം ആഘോഷിക്കുന്ന വേളയിൽ കൊച്ചിൻ ഡയോസിസ് ഓഫീസ് അങ്കണത്തിൽ ദക്ഷിണെന്ത്യാ സഭയുടെ പാതകയുയർത്തി ബിഷപ്പ് ബി.എൻ.ഫെൻ ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ അതാതു പള്ളികളിൽ സർക്കാർ നിർദ്ദേശം അനുസരിച്ചു അകലം പാലിച്ചുള്ള സ്തോത്ര ആരാധനയിലും ഭവനങ്ങളിൽ വിളക്കു തെളിയിച്ചു പ്രാർത്ഥന നടത്തിയും സി. എസ്. ഐ ദിനം ആചരിക്കുവാൻ ബിഷപ്പ് സഭമക്കളോട് ആഹ്വാനം ചെയ്തു. വിവിധ പാരമ്പര്യങ്ങൾ പുലർത്തിയിരുന്ന ഇന്ത്യയിലെ വിവിധ പ്രോട്ടേസ്റ്റന്റ് സഭാ വിഭാഗങ്ങളായ ആംഗ്ളിക്കൻ,മേതോടിസ്റ്റ്, പ്രെസ്ബെറ്റീരിയൻ, കോൺഗ്രിഗെഷൻണലിസ്റ്റ് എന്നീ സഭകൾ ഒന്നിച്ചു ചേർന്ന് 1947 സെപ്റ്റംബർ മാസം 27-തിയതി ചെന്നൈയിലുള്ള സെന്റ്. ജോർജ് കത്തീഡ്രലിൽ വെച്ച് ചർച്ച് ഓഫ് സൗത്ത് ഇന്ത്യ രൂപം കൊണ്ടപ്പോൾ അത് ലോകത്തിലെ സഭകളുടെ ആദ്യ ഐക്യമായിരുന്നു.യോഹന്നാൻ 17:21 ലെ തിരുവചനം “ഇവർ എല്ലാവരും ഒന്നാകേണ്ടതിന് ” (That they all may be one) എന്നതാണ് സി. എസ്. ഐ. സഭയുടെ ആപ്ത വാക്യം (motto). വിവിധ പാരമ്പര്യങ്ങളിലുള്ള ക്രിസ്തീയ സഭകൾ ഒന്നിച്ചു ചേർന്നപ്പോൾ ഈ ഐക്യം ഏറിയകാലം നിലനിൽക്കില്ല എന്ന് ചിന്തിച്ചവരെ പോലും അത്ഭുതപെടുത്തിക്കൊണ്ട് 74 -ആം വർഷത്തിലേക്ക് സഭ കുതിക്കുന്നത് പരിശുദ്ധാ ൽമാവിന്റെ നടത്തിപ്പാണ് എന്ന് ബിഷപ്പ് ഫെൻ ചൂണ്ടിക്കാട്ടി. ആന്ധ്രാപ്രദേശ്, തെലുങ്കാനാ, തമിഴ്നാട്, കർണാടകം, കേരളം, ശ്രീലങ്കയിലെ ജാഫ്ന എന്നിവിടങ്ങളിൽ ആയി 25 മഹായിടവകകളും 40 ലക്ഷത്തോളം ജനങ്ങളും സി. എസ്. ഐ സഭയിലുണ്ട്. പ്രശ്ങ്ങളിലും പ്രയാസങ്ങളിലും സഭയെ നയിക്കുന്ന സർവേശ്വരന് നന്ദി കരേറ്റുവാൻ സഭാ മക്കളോട് ബിഷപ്പ് ആഹ്വാനം ചെയ്തു.